കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പൂജാരിക്ക് തടവും പിഴയും. ആറന്മുള ചെട്ടിമുക്ക് അമ്പലപ്പടി ഭാഗത്ത് താമസിക്കുന്ന കന്യാകുമാരി അഴംകുളം കുളത്തുവിളൈ വീട്ടിൽ വിപിൻ ഗണേശൻ (34) ആണ്, കട്ടപ്പന പോക്സോ കോടതി ജഡ്ജി വി. മഞ്ജു പത്തുവർഷം കഠിനതടവും 18,000 രൂപ പിഴയും വിധിച്ചത്. 2022-ൽ വണ്ടിപ്പെരിയാർ പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്.

പ്രതി പൂജാരിയായിരുന്ന ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഒൻപതുവയസ്സുള്ള പെൺകുട്ടിയോടാണ് ഇയാൾ, താമസിക്കുന്ന മുറിയിൽവെച്ച് ലൈംഗികാതിക്രമം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.