കൊച്ചി: ഫെബ്രുവരി 23 മുതൽ മലയാള സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്. പുതിയ തിയേറ്ററുകളിൽ മാത്രം പുതിയ പ്രോജക്ടുകൾ പ്രദർശിപ്പിക്കും എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ നിർമ്മാതാക്കൾ പറയുന്ന പ്രോജക്ടുകൾ തന്നെ വെക്കണമെന്ന നിബന്ധനയാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.

അതേസമയം സിനിമകൾ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കുക എന്ന ധാരണ കർശനമായി പാലിക്കണം എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. 'തിയേറ്ററിൽ റിലീസ് ചെയ്ത സിനിമകൾ 28-ാം ദിവസം മുതൽ ഒടിടിയിലേക്ക് നൽകുന്നു. 15 ദിവസം കഴിയുമ്പോൾ തന്നെ അതിന്റെ പരസ്യം നൽകുന്നു.

സിനിമകൾക്ക് പബ്ലിസിറ്റി കോൺട്രിബ്യൂഷൻ നൽകാൻ കഴിയില്ല. ഫിലിം റെപ്രസെന്റേറ്റർമാർക്ക് പണം നൽകാൻ കഴിയില്ല'എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. നിർമ്മാതാക്കളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സംഘടന വ്യക്തമാക്കി. എന്നാൽ ഇതിനോട് നിർമ്മാതാക്കൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.