തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മററി ഓഫീസിനു നേരെയുണ്ടായ കല്ലേറിനു പിന്നിൽ ബിജെപിക്ക് പങ്കില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ.ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചത്.പ്രതികളെ സി പി എം പ്രഖ്യാപിക്കുന്നു.അതനുസരിച്ച് പൊലീസ് പ്രതികളെ പിടികൂടുന്നു.ഏ കെ ജി സെന്റർ ആക്രമണം ആവിയായി പോയോപൊലീസിന് നിഷ്പക്ഷ അന്വേഷണം നടത്താനാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറുകൾക്ക് പിന്നിൽ സിപിഎം തന്നെയെന്ന് ബിജെപി ജില്ലാ നേതൃത്വം ആവർത്തിച്ചു.ജില്ലാ സെക്രട്ടറിയെ കണ്ടെത്താൻ സാധിക്കത്തതിന് മറയിടാൻ അക്രമം നടത്തുന്നു.കസ്റ്റഡിയിൽ ഉള്ള എബിവിപി പ്രവർത്തകർ നിരപരാധികളാണ്. ഇവർ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ഇവർ ആണ് കല്ലെറിഞ്ഞത് എങ്കിൽ മറുപടി പറയേണ്ടത് പൊലീസാണ്..ബിജെപി പ്രവർത്തകരെയും കാര്യാലയങ്ങളെയും സംരക്ഷിക്കും.അക്രമം അഴിച്ചുവിട്ടാൽ നോക്കി നിൽക്കില്ല.എന്താണ് എ കെ ജി സെന്റർ ആക്രമണകേസിലെ പ്രതികളെ പിടികൂടാത്തത് എന്നും ബിജെപി ജില്ലാ പ്രസിഡണ്ട് വി.വി രാജേഷ് ചോദിച്ചു.