തിരുവനന്തപുരം: അനന്തപുരി എഫ്.എം പ്രക്ഷേപണം നിർത്തലാക്കിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു. ജീവനക്കാർ പ്രതിപക്ഷ നേതാവിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്.

പ്രക്ഷേപണം നിർത്തിയതോടെ വർഷങ്ങളോളം പണിയെടുത്ത നിരവധി കാഷ്വൽ ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതിൽ പലർക്കും അനുയോജ്യമായ മറ്റ് തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിയില്ല. അനന്തപുരി എഫ്എമ്മിന് 45 ലക്ഷത്തിലധികം ശ്രോതാക്കളുണ്ടെന്നാണ് കണക്ക്. പ്രതിവർഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനം അനന്തപുരി എഫ്.എം സ്റ്റേഷൻ പ്രസാർ ഭാരതിക്ക് നേടിക്കൊടുക്കുന്നത്. ഈ സാഹചര്യത്തിൽ എഫ്.എം സ്റ്റേഷൻ നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.