വിജയരാജും മരുമകൻ അഖിലും കൊച്ചു മകനും കൂടി കാറിൽ അടിമാലിയിലേക്ക് വരവെ പണത്തെക്കുറിച്ച് തർക്കം; കയ്യിൽ സൂക്ഷിച്ച വാക്കത്തി കൊണ്ട് കഴുത്തിൽ അഖിലിനെ വെട്ടി വിജയരാജ്; പ്രതി തടിവ്യാപാരി ബിനു
- Share
- Tweet
- Telegram
- LinkedIniiiii
അടിമാലി : ഇടുക്കി അടിമാലിക്ക് സമീപം കൊടുത്ത പണം തിരികെ നൽകാത്തത്തിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ വാക്കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ വൈകിട്ട് അടിമാലിക്ക് സമീപം പൊളിഞ്ഞപ്പാലത്താണ് കേസിനസ്പദമായ സംഭവം. പൊളിഞ്ഞപാലം സ്വദേശി എളംപ്ലാക്കൽ വിജയരാജിന്റെ (43) കൈപ്പത്തിയാണ് അറ്റത്. സംഭവത്തിൽ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു.
അക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് വിജയരാജിന്റെ കൈപ്പത്തി അറ്റത്. ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 2 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചാൽ കൈപ്പത്തി തുന്നി ചേർക്കാമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...
പ്രതിയായ ബിനുവും വിജയരാജും തമ്മിൽ പണമിടപാട് തമ്മിലുള്ള തർക്കം നിലനിന്നിരുന്നു. ഇന്നലെ വൈകുന്നേരം വിജയരാജും മരുമകൻ അഖിലും,കൊച്ചു മകനും കൂടി കാറിൽ അടിമാലിയിലേക്ക് വരവെ വീണ്ടും ഇരുവരും തമ്മിൽ പണത്തെക്കുറിച്ച് തർക്കം ഉണ്ടായി.
ഇതിനിടയിൽ പ്രതി കയ്യിൽ സൂക്ഷിച്ച വാക്കത്തി കൊണ്ട് കഴുത്തിൽ അഖിലിനെ വെട്ടി.ഇത് തടയാൻ ശ്രമിക്കുന്നതിനിടയിൽ വിജയരാജിന്റെ കൈപ്പത്തി ആറ്റ് പോകുകയായിരുന്നു.പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു
മറുനാടന് മലയാളി ലേഖകന്.