തിരുവനന്തപുരം: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സംസ്ഥാന ഗവൺമെന്റ തന്നെ രംഗത്ത് വരികയും ബജറ്റിൽ സിനിമ നിർമ്മിക്കാനായി തുക വകയിരുത്തുകയും ചെയ്യുന്നത്.2019-2020 കാലഘട്ടത്തിൽ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രണ്ടു വനിതാ സംവിധായകരെ കണ്ടെത്തി അവരുടെ സിനിമ നിർമ്മിക്കുന്നതിനുമായി മൂന്ന് കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു.

കെഎസ്എഫ്ഡിസി നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.ഇങ്ങനെ നിർമ്മിച്ച രണ്ട് ചിത്രങ്ങളിൽ ഒന്നായ നിഷിദ്ധോ ഇതിനോടകം രാജ്യാന്തര തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിരുന്നു.ഈ സിനിമ വരുന്ന വെള്ളിയാഴ്‌ച്ച നവംബർ 11 ന് തിയേറ്ററുകളിലെത്തുമെന്നും പ്രേക്ഷകർ തിയേറ്ററിലെത്തി സിനിമ കണ്ട് വിജയിപ്പിക്കണമെന്നു വകുപ്പ് മന്ത്രി ഉൾപ്പടെ വിഡിയോ പരസ്യമായും സാമൂഹിക മാധ്യമങ്ങളിലൂടെയും ജനങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ട്.

പദ്ധതിയിൽ നിർമ്മിച്ച ആദ്യ സിനിമ എന്ന തരത്തിലാണ് സർക്കാരും കെഎസ്എഫ്ഡിസിയും നിഷിദ്ധോയെ പ്രചരിപ്പിക്കുന്നത്.എന്നാൽ കെഎസ്എഫ്ഡിസിയുടെയും സർക്കാറിന്റെയും വാദങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് പദ്ധതിയിൽ നിർമ്മിച്ച മറ്റൊരു ചിത്രമായ ഡിവോഴ്‌സിന്റെ സംവിധായിക മിനി ഐജി.പദ്ധതിയിൽ ആദ്യം നിർമ്മിച്ചതും സെൻസർ ചെയ്തതും തന്റെ ചിത്രമാണെന്നും ചിത്രത്തിന്റെ റിലീസ് വൈകിപ്പോയത് വകുപ്പ് മന്ത്രിയായ സജി ചെറിയാന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനുള്ള കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുണിന്റെ പ്രതികാര മനോഭാവമാണ് തന്റെ ചിത്രത്തെ തഴയുന്നതിന് പിന്നിലെന്നും മിനി പറയുന്നു.

സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മിനി സർക്കാറിന്റെയും കെഎസ്എഫ്ഡിസിയുടെയും വാദങ്ങളെ പൊളിക്കുന്നത്.
ഷാജി എൻ കരുൺ വ്യക്തി വൈരാഗ്യം തീർക്കുകയാണ് എന്നോട്..നിഷിദ്ധോക്കു അവാർഡ് കിട്ടിയെന്നതും, ഫെസ്റ്റിവലുകളിൽ കളിച്ചതുകാരണം ആണ് നിഷിദ്ധോ ആദ്യം റിലീസ് ചെയ്യുന്നതിന് കാരണംആയി പറയുന്നതമെന്നും മിനി കുറിക്കുന്നു.വാസ്തവത്തിൽ വ്യക്തി വൈരാഗ്യം ആണ് കാരണം.. ഇതു എന്നോട് മാത്രം അല്ല അവാർഡ് ലഭിച്ച പല വ്യക്തികളെയും ഇവർ ഹറാസ് ചെയ്യുകയാണെന്ന് എനിക്കറിയാം ഞാൻ ഇനി കൂടുതൽ വേട്ടയാടപ്പെടും എന്നും മിനി പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ATTENTION
Ksfdc നിർമ്മിച്ച ആദ്യ സിനിമ ഡിവോഴ്സ് ആണ്..ഏറ്റവും വലിയ നുണ ആണ് ksfdc ചെയർമാൻ ഷാജി. എൻ. കരുൺ ജനങ്ങൾക്കിടയിലും മന്ത്രിസഭയിലും പ്രചരിപ്പിക്കുന്നത്. എന്റെ സിനിമ ഡിവോഴ്സ് 2020 ൽ സെൻസർ ചെയ്യപ്പെട്ടതാണ്. ഒരു ആഴ്‌ച്ച കൊണ്ട് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ കൊറോണ യുടെ peek സമയത്ത് നമ്മൾ ചിത്രീകരണം തുടങ്ങിയത്, കുറച്ചു സീനുകൾ ചിത്രാഞ്ജലിയിൽ തന്നെ ഷൂട്ട്‌ ചെയ്യണം എന്നു mr. ഷാജി എൻ കരുൺ അവശ്യപ്പെടുകയും ചെയ്തു.. Crew ന്റെ സഹകരണത്തോടെ നിശ്ചയിച്ചതിൽ താഴെ ദിവസത്തിൽ തന്നെ സിനിമ പൂർത്തീകരിച്ചു...
 
ഉടൻ റിലീസ് ചെയ്യും എന്നു പറഞ്ഞു കുറെയേറെ നീട്ടിയപ്പോൾ അന്നത്തെ മന്ത്രി mr. സജി ചെറിയാന്റെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം, എത്രയും പെട്ടന്ന് റിലീസ് ചെയ്യണം എന്നു നിർദ്ദേശം കൊടുത്തതും ആണ്. ഈ കാര്യം ചെയ്തതിന്റെ പേരിൽ mr. ഷാജി എൻ കരുൺ വ്യക്തി വൈരാഗ്യം തീർക്കുകയാണ് എന്നോട്.. നിഷിദ്ധോ ക്കു അവാർഡ് കിട്ടിയെന്നതും, ഫെസ്റ്റിവലുകളിൽ കളിച്ചതും കാരണം ആണ് നിഷിദ്ധോ ആദ്യം റിലീസ് ചെയ്യുന്നതിന് കാരണം ആയി പറയുന്നത്...
 
വാസ്തവത്തിൽ വ്യക്തി വൈരാഗ്യം ആണ് കാരണം.. ഇതു എന്നോട് മാത്രം അല്ല അവാർഡ് ലഭിച്ച പല വ്യക്തികളെയും ഇവർ harass ചെയ്യുകയാണ്... എനിക്കറിയാം ഞാൻ ഇനി കൂടുതൽ വേട്ടയാടപ്പെടും എന്ന്... Mr. ഷാജി എൻ. കരുൺ പറയുന്നത് govt, സിനിമ നിർമ്മിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളു, റിലീസ് ചെയ്യാൻ പറഞ്ഞിട്ടില്ല എന്ന്.. അദ്ദേഹം അധികാരത്തിന്റെ സർവ ധാർഷ്ട്യവും പാവപ്പെട്ട സ്ത്രീകളോട് ആണ് കാണിക്കുന്നത്. ജനം ഇതു അറിയണം..
 
ഞാൻ ഇതു കേരള ജനതയുടെ മുമ്പിൽ തുറന്നു വയ്ക്കുന്നു... നിങ്ങളുടെ നികുതിപ്പണം കൊണ്ടു നിർമ്മിച്ച സിനിമ പുറത്തുകൊണ്ടു വരണം എന്നു നിങ്ങൾ ആവശ്യപ്പെടണം..
നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.