ജിദ്ദ: ഉംറ തീർത്ഥാടകർ വർധിച്ചതോടെ മക്ക ഹറമിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ. നമസ്‌കാര വേളയിൽ തിരക്കൊഴിവാക്കാൻ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് ആളുകളെ തിരിച്ചുവിടും.

ആളുകളുടെ പ്രവേശനം, പുറത്തുകടക്കൽ, സഞ്ചാരം, തിരക്കൊഴിവാക്കൽ എന്നിവയിൽ പരിശീലനം ലഭിച്ച 420ലധികം ഫീൽഡ് ജീവനക്കാരെയാണ് ഇരുഹറം കാര്യാലയം ക്രൗഡ് മാനേജ്‌മെന്റിന് കീഴിൽ ഒരുക്കിയിരിക്കുന്നത്.

ക്രൗഡ് മാനേജ്മെന്റിന്റെ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നതായി ക്രൗഡ് മാനേജ്‌മെന്റ് ഓഫിസ് മേധാവി എൻജിനീയർ റയാൻ ബിൻ അബ്ദുൽകരീം പറഞ്ഞു