മസ്‌കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ കടലിൽ കണാതായ ഒമാൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തിയാതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷം തിങ്കളാഴ്ച ജഅലൻ ബാനി ബു അലി വിലായത്തിലെ ഖുവൈമ മേഖലയുടെ തീരത്തുനിന്നാണ് അദ്നാൻ അൽ സറായിയുടെ (22) മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഒരു കൂട്ടം മത്സ്യത്തൊഴിലാളികളോടൊപ്പം കടലിൽ പോയതായിരുന്നു ഇദ്ദേഹം.

കാണാതായ ആൾക്കുവേണ്ടി റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ റോയൽ ഒമാൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ കണ്ടെത്തുന്നത്.