ആലപ്പുഴ: കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പി സി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വർക്കിങ് ചെയർമാൻ എസ് ഭാസ്‌കരപിള്ള. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാസ്‌കരപിള്ളയാണ് പുതിയ ചെയർമാൻ.

മാർച്ച് ഏഴിന് കേരള ജനപക്ഷം (സെക്കുലർ) പിളർന്നിരുന്നു. പാർട്ടി ചെയർമാൻ ഇ കെ ഹസൻകുട്ടിയെയും മറ്റ് ഭാരവാഹികളെയും നീക്കിയാണ് പിളർന്ന വിഭാഗം പുതിയ കമ്മിറ്റി രൂപീകരിച്ചത്. നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുന്ന പി സി ജോർജിന്റെ നടപടിയിൽ പ്രതിഷേഷിച്ചാണ് പിളർപ്പ് എന്നായിരുന്നു വിശദീകരണം.