ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഹിമാചൽ പ്രദേശ് സന്ദർശിക്കും. 11,000 കോടി രൂപയുടെ ജലവൈദ്യുത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുന്നതിന്റെ ഭാഗമായണ് സന്ദർശനം. ഹിമാചൽ പ്രദേശ് ആഗോള നിക്ഷേപക സംഗമത്തിന്റെ രണ്ടാം പ്രാരംഭ ചടങ്ങിലും അദ്ദേഹം അധ്യക്ഷത വഹിക്കും.

രാജ്യത്ത് ലഭ്യമായ വിഭവങ്ങളുടെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ പൂർണ്ണമായി വിനിയോഗിക്കുന്നതായി നിരവധി മാർഗങ്ങളാണ് കേന്ദ്രംസർക്കാർ കൈകൊള്ളുന്നത്. ഹിമാലയൻ മേഖലയിലെ ജലവൈദ്യുത സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ വിഷയത്തിലെ ഒരു നടപടി. ഇതിനുപുറമെ രേണുകാജി അണക്കെട്ട് പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടന്ന, പ്രധാനമന്ത്രിയുടെ സഹകരണ ഫെഡറലിസത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ പദ്ധതി സാധ്യമായത്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡൽഹി എന്നീ ആറ് സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ ഒരുമിച്ച് കൊണ്ടുവന്നാണ് പദ്ധതി നടപ്പാക്കിയത്.

ഏകദേശം 7000 കോടി രൂപ ചെലവിലാണ് 40 മെഗാവാട്ട് പദ്ധതി നിർമ്മിക്കുന്നത്. പ്രതിവർഷം 500 ദശലക്ഷം ക്യുബിക് മീറ്റർ ജലവിതരണം സ്വീകരിക്കാൻ കഴിയുന്ന ഡൽഹിക്ക് ഇത് വളരെയധികം ഗുണം ചെയ്യും. ധൗലസിദ് ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഹമീർപൂർ ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണിത്. 66 മെഗാവാട്ട് ശേഷിയുള്ള പദ്ധതി 680 കോടി രൂപ ചെലവിൽ നിർമ്മിക്കും. ഇത് പ്രതിവർഷം 300 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

സാവ്രകുഡ്ഡു ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഏകദേശം 2080 കോടി രൂപ ചെലവിലാണ് 111 മെഗാവാട്ട് പദ്ധതി നിർമ്മിച്ചിരിക്കുന്നത്. ഇത് പ്രതിവർഷം 380 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും സംസ്ഥാനത്തിന് പ്രതിവർഷം 120 കോടി രൂപയുടെ വരുമാനം നേടുന്നതിനും ഇടയാക്കും. ഹിമാചൽ പ്രദേശ് ആഗോള നിക്ഷേപക സംഗമത്തിന്റെ രണ്ടാം പ്രാരംഭ ചടങ്ങിലും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും.