കൊച്ചി: മുംബൈ മോഡൽ ഗുണ്ടാ അക്രമം പെരുമ്പാവൂരിലും. പെരുമ്പാവൂരിൽ തർക്കത്തിനിടെ ഉണ്ടായ വെടിവയ്‌പ്പിൽ ഒരാൾക്ക് പരിക്ക്. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്. തണ്ടേക്കാട് സ്വാദേശി നിസാറാണ് പിസ്റ്റൾ ഉപയോഗിച്ച് ആദിൽ ഷാ എന്ന ആളുടെ നെഞ്ചിൽ വെടിവെച്ചത്. പരിക്കേറ്റയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണ്ടേക്കാട് മഠത്തുംപടി നിസാർ, മിച്ചു തുടങ്ങിയ ആറുപേർ തമ്മിലാണ് വെടിവയ്‌പ്പ് നടന്നത്.

ലഹരി മാഫിയ സംഘാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലിനിടെയാണ് വെടിവയ്‌പ്പ്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ പെരുമ്പാവൂർ മാവിൻ ചുവട് ജംഗ്ഷനിലാണ് സംഭവം. വെടിവെയ്പിലും വടിവാൾ ആക്രമണത്തിലും പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആഡംബര കാറിലെത്തിയ ഏഴ് പേർ ചേർന്ന് പെരുമ്പാവൂർ സ്വദേശിയായ ആദിൽ എന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

പ്രതികളുടേതെന്ന് സംശയിക്കുന്ന നമ്പർ പ്ലേറ്റില്ലാത്ത കാർ കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. മൂന്നു പേരെ തിരിച്ചറിഞ്ഞു. അതേസമയം, അക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്ന് പെരുമ്പാവൂർ പൊലീസ് അറിയിച്ചു.