ആലങ്ങാട്: കോട്ടപ്പുറം അക്വാസിറ്റിയിൽ കുട്ടികളുടെ കളിസ്ഥലം ഫ്ലാറ്റ് മാനേജ്മെന്റ്റ് അടച്ചു കെട്ടിയതിൽ ജനകീയ പ്രതിഷേധം. അവിടുത്തെ താമസക്കാറായ ആളുകൾക്കുവേണ്ടി നിർമ്മിച്ച കളിസ്ഥലമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മാനേജ്മെന്റ് അടച്ചുകെട്ടിയത്.

ഇതിനെതിരേ പൊലീസിൽ പരാതി നൽകുകയും പൊലീസ് തടയുകയും ചെയ്തിരുന്നു. അതിനു ശേഷം മാനേജ്മെന്റ് വീണ്ടും അടച്ചുകെട്ടി. വെകുന്നേരം 5മണിക്ക് ആലങ്ങാട് പൊലീസ് സ്റ്റേഷനിൽ എസ്ഐ വേണു രണ്ടു ഭാഗത്തെയും വിളിച്ചുവരുത്തി. അതിൽ അസോസിയേഷൻ നേതാക്കളായ പോൾ കുര്യൻ, അബ്ദുള്ള കുട്ടി, അക്വാസിറ്റി മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് രാജേഷ്, വാർഡ് മെമ്പർ റംല ലത്തീഫ്, ബ്ലോക്ക് മെമ്പർ ഷഹന, എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി സദ്ദാം വാലത്ത്, എസ്ഡിപിഐ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി ഷാജഹാൻ തടിക്കകടവ്, മുനീർ, സിപിഎം നേതാക്കളായ വസീം അക്രം, സുധീർ എന്നിവർ പങ്കെടുത്തു. പക്ഷേ, ചർച്ചയിൽ അക്വാസിറ്റി മാനേജ്മെന്റ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ധിക്കാരപരമായ സമീപനമെടുത്തു.

ന്യൂഇയർ കഴിയുന്നതുവരെ തുറന്നു കൊടുക്കാൻ ജനപ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് അതിനും തയ്യാറായില്ല. വെള്ളിയാഴ്ച വൈകുന്നേരത്തിനുള്ളിൽ തീരുമാനമറിയിക്കാമെന്ന മാനേജിമെന്റ്ന്റെയും വാർഡ് മെമ്പർ, ബ്ലോക്ക് മെമ്പർ എന്നിവരുടെയും ഉറപ്പിന്മേൽ അക്വാസിറ്റിയിലെ താമസക്കാർ സമരം താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്.

പൊലീസ് അക്വാസിറ്റി മാനേജ്മെന്റിന് കൂട്ടു നിൽക്കുകയാണെന്ന് അസോസിയേഷൻ ആരോപിച്ചു.