ഊട്ടി: ബലാത്സംഗ കേസ് പ്രതിക്ക് 44 വർഷം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി. തമിഴ്‌നാട്ടിലെ നീലഗിരിയിലാണ് സംഭവം. നീലഗിരി സ്വദേശി അന്തോണി വിനോദിനെയാണ് ശിക്ഷിച്ചത്. ഉതകമണ്ഡലം മഹിളാ കോടതിയാണ് പോക്‌സോ കേസിൽ അപൂർവ്വ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2017ൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ.

വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയും ഗുളിക നൽകി ഗർഭം അലസിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പീഡന സമയത്ത് പതിനേഴു വയസ്സായിരുന്ന പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.