ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ. ശ്വാസകോശത്തിന്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതി കാണിക്കുന്നതായാണ് റിപ്പോർ‍ട്ട്. സൈന്യത്തിന്റെ റിസർച്ച് ആൻ‍ഡ് റഫറൽ ആശുപത്രിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. എങ്കിലും അദ്ദേഹം വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ശ്വാസകോശ അണുബാധയെ തുടർന്ന് ഓഗസ്റ്റ്‌ 10-നായിരുന്നു പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. തലച്ചോറിൽ രക്തം കട്ടകെട്ടിയത് നീക്കം ചെയ്യാനായി സങ്കീർണമായ ശസ്ത്രക്രിയ നടത്തിയിരുന്നു. ഓഗസ്ത് 10-നായിരുന്നു ശസ്ത്രക്രിയ. തുടർന്ന് വെന്റിലേറ്ററിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം.