ലുധിയാന: ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി പണത്തിനായി ഭീഷണിപ്പെടുത്തി യുവാവ്. 23കാരിയായ യുവതിയാണ് ഭർത്താവിനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം നടന്നത്. കുളിമുറിയിൽ ഒളിക്യാമറ വെച്ച് ഭർത്താവ് തന്റെ നഗ്ന ചിത്രങ്ങൾ പകർത്തിയെന്ന് ഭാര്യയുടെ പരാതി. ദൃശ്യങ്ങൾ പുറത്ത് വിടാതിരിക്കണമെങ്കിൽ 20ലക്ഷം രൂപ നൽകണമെന്ന് ഭർത്താവ് ആവശ്യപ്പെടുന്നു എന്നാണ് യുവതി പരാതിപ്പെടുന്നത്.

ഭർത്താവിന്റെ വീട്ടിൽ താമസിക്കന്ന സമയത്ത്, താനറിയാതെ ബാത്ത്‌റൂമിൽ ഒളി ക്യാമറ വെച്ച് ഭർത്താവ് ചിത്രങ്ങൾ പകർത്തുകയായിരുന്നു എന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഇരുപത് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തുന്നതായും യുവതി പറയുന്നു. ഇതിൽ ചില ചിത്രങ്ങൾ ഇയാൾ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി ഇട്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഭർത്താവിന്റെ അമ്മയും അമ്മാവന്മാരും ഈ വിഷയത്തിന് പിന്നിലുണ്ടെന്നും യുവതി ആരോപിക്കുന്നു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ യുവതി മാതാപിതാക്കൾക്കൊപ്പമാണ് താമസം.

ഭർത്താവിന്റെ അമ്മയും അമ്മാവന്മാരും ഈ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2000 ലെ ഐടി നിയമത്തിലെ 67, 67-എ വകുപ്പുകൾ പ്രകാരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് ശേഷം പ്രതികളുടെ പേരുകൾ എഫ്‌ഐ‌ആറിൽ ചേർക്കുമെന്ന് എ‌എസ്‌ഐ അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.