മാഹി:മാഹിയുൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ഒഴിവുള്ള ഏക രാജ്യ സഭാ സീറ്റിലേക്ക് ഒക്ടോബർ നാലിന് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി.നിലവിലെ രാജ്യസഭാ അംഗം ഗോകുലകൃഷ്ണ കാലാവധി ഒക്ടോബർ 6ന് അവസാനിക്കും. 2015ൽ രംഗസ്വാമി മുഖ്യമന്ത്രിയായിരിക്കേ, എൻ, ആർ ,കോൺഗ്രസിന് ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആവശ്യപ്രകാരം എ.ഐ.ഡി.എം.കെയുടെ പേരിൽ ഗോകുലകഷ്ണന് നൽകുകയായിരുന്നു.

നിലവിലെ നിയമസഭാംഗങ്ങളുടെ എണ്ണമനുസരിച്ച് എൻ ഡി എക്കായിരിക്കും രാജ്യസഭാ സീറ്റ് ലഭിക്കുക. പുതുച്ചേരി രാജ്യസഭാ സീററ്റീൽ ബിജെപി തമിഴ്‌നാട് മുൻ സംസ്ഥാന പ്രസിഡണ്ട്, ഇപ്പോഴത്തെ കേന്ദ്ര സഹമന്ത്രി എൽ, മുരുകന്മത്സരിച്ചേക്കും.പുതുച്ചേരിൽ നിന്ന് ആദ്യമായിട്ടാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്.ഈ മാസം 15ന് വിജ്ഞാപനമിറങ്ങും.22 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

27 നകം പിൻവലിക്കാവുന്നതാണ് .ഒക്ടോബർ നാലിന് രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം നാലുവരെയാണ് പോളിങ്ങ്.തുടർന്ന് അഞ്ച് ന് വോട്ടെണ്ണും'