തിരുവനന്തപുരം: മുൻ മന്ത്രിയും കേരളകോൺഗ്രസ് ബി സ്ഥാപക നേതാവും മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ ആർ ബാലകൃഷ്ണ പിള്ളയുടെ (87) ആരോഗ്യ നില ഗുരുതരം. കടുത്ത ശ്വാസ തടസത്തെ തുടർന്ന് കൊട്ടാരക്കരയിലെ വിജയാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നുരാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഉറ്റ ബന്ധുക്കൾ ഉൾപ്പടെയുള്ളവർ അദ്ദേഹത്തോടൊപ്പമുണ്ട്.

കുറച്ചുകാലമായി പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളുമായി കഴികുയായിരുന്നു അദ്ദേഹം. ഗണേശിന് കോവിഡ് ബാധിച്ചപ്പോൾ തെരഞ്ഞെടുപ്പു പ്രചരണം പിള്ള ഏറ്റെടുക്കുകയുണ്ടായി. നേരത്തെ തന്നെ മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കമിട്ടയാളാണ് കെ.ബി.ഗണേശ്‌കുമാർ. സ്ഥാനാർത്ഥിക്കായുള്ള ചുവരെഴുത്തുകളും ബോർഡുകളുമൊക്കെ മണ്ഡലത്തിൽ നിറയുകയും ചെയ്തു. ഇതിനിടെയാണ് അദ്ദേഹത്തിവ് കോവിഡ് ബാധിച്ചതും ഈ സാഹചര്യത്തിലാണ് പ്രായത്തിന്റെ അവശതകൾ മാറ്റിവച്ച് മകന് വോട്ടു തേടി അച്ഛൻ ബാലകൃഷ്ണപിള്ള വോട്ടു തേടി ഇറങ്ങിയത്.