ചെന്നൈ:രജനീകാന്തിന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്കകൾ അകലുന്നു.രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.രജനികാന്തിന്റെ ആരോഗ്യനില കാര്യമാ യി ഭേദപ്പെട്ടെന്നും ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചതായും സഹോദരൻ സത്യനാരായണ പറഞ്ഞു.

ചികിത്സ തുടരുകയാണെന്നും ഇത് വരെ നടത്തിയ പരിശോധനകളിൽ ആശങ്കകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആശുപത്രി പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതുവരെയുള്ള പരിശോധനാ ഫലങ്ങളിലൊന്നും ആശങ്കപ്പെടാനില്ലെന്ന്ആശുപത്രി അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരുടെ സംഘം വീണ്ടും പരിധോധന നടത്തും. ശേഷമായി രിക്കും തീരുമാനം ഉണ്ടാകുക.

നിലവിൽ പൂർണ്ണ വിശ്രമമാണ് രജനീകാന്തിന് നിർദ്ദേശിച്ചിട്ടുള്ളത്. സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.