പട്ടാമ്പിയിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; 67-കാരന് 15 വർഷം കഠിനതടവ്; പെൺകുട്ടിയെ പീഡിപ്പിച്ചത് ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്
- Share
- Tweet
- Telegram
- LinkedIniiiii
പട്ടാമ്പി: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടപ്പലം കങ്കറത്ത് വീട്ടിൽ വേലായുധനെ(67)യാണ് പട്ടാമ്പി അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.
2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പൊരിയും വെള്ളവും വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
കൊപ്പം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സബ് ഇൻസ്‌പെക്ടർമാരായ ഫക്രുദ്ധീൻ, എം.ബി. രാജേഷ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. നിഷ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ
Next Story