കോഴിക്കോട്: എയർ ഇന്ത്യ ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ ടി.വി. രാജേഷ് എംഎ‍ൽഎക്കും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിനും ജാമ്യം. രണ്ട് ആൾജാമ്യത്തിലും വിചാരണ വേളയിൽ മുടങ്ങാതെ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. കോഴിക്കോട് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ചൊവ്വാഴ്ചയാണ് ഇരുവരെയും ജെ.സി.എം കോടതി റിമാൻഡ് ചെയ്തത്. 2010ൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് എയർ ഇന്ത്യയുടെ ഓഫിസ് ഉപരോധിച്ചിരുന്നു. വിമാന സർവിസുകൾ വെട്ടിക്കുറച്ചതിനെതിരെയായിരുന്നു മാർച്ച്. തുടർന്ന് പൊതു മുതൽ നശിപ്പിച്ചതിന് കേസെടുക്കുകയായിരുന്നു. 2010 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിമാനയാത്രക്കൂലി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കോഴിക്കോട് എയർ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു.

2010ലെ എയർ ഇന്ത്യ ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലെ ജാമ്യം റദ്ദായതിനേത്തുടർന്ന് കോഴിക്കോട് കോടതിയിൽ ഹാജരായപ്പോഴാണ് നടപടി. കോഴിക്കോട് ജെ സി എം കോടതി നാലിന്റെതാണ് ഉത്തരവ്. ടിവി രാജേഷ് എം എൽ എ, പി എ മുഹമ്മദ് റിയാസ്, കെ കെ ദിനേശൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മൂവരോടും കോഴിക്കോട് ജെസിഎം കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഇതിനേത്തുടർന്നാണ് ടി വി രാജേഷും മുഹമ്മദ് റിയാസും കെ കെ ദിനേശനും ഇന്നലെ കോടതിയിലെത്തിയത്. ഈ വേളയിലാണ് കോടതി രണ്ടാഴ്‌ച്ചത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തത്. ഒരുകേസിൽ പ്രതിയായ ശേഷം വിചാരണയ്ക്ക് ഹാജരാകാതെ വരികയും എന്നാൽ ഹാജരായവരെ മാത്രം വിചാരണ ചെയ്ത് ശിക്ഷിക്കുമ്പോഴാണ് ഒളിവിൽ കഴിയുന്നവരെ ഉൾപ്പെടുത്തി പുതിയ ക്രൈം നമ്പറിൽ ലോങ്ങ് പെൻഡിങ്ങ് കേസ് ചാർജ്ജ് ചെയ്യുന്നത്. ഇത്തരത്തിൽ കേസിൽ ഒന്നാം പ്രതിയായിരുന്നു മുഹമ്മദ് റിയാസ്. ഇത്തരത്തിൽ ലോങ്ങ് പെൻഡിങ്ങ് കേസിൽ ഉൾപ്പെട്ടാൽ ഇത്തരക്കാരെ പിടികിട്ടാപ്പുള്ളിയായാണ് കണക്കാക്കുന്നത്. മാത്രമല്ല എല്ലാ മാസവും ഇവർക്ക് വാറണ്ട് അയക്കുന്നതിനൊപ്പം സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യാം. ഈ നിയമങ്ങളൊക്കെ മുഖ്യമന്ത്രിയുടെ മരുകൻ കാറ്റിൽപ്പറത്തിയിരുന്നു.

കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് തല്ലിത്തകർത്തതുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. പത്തോളം പ്രതികൾ ആണ് കേസിലുള്ളത്. ഐപിസി 143, 147, 452, 332, 353, 427, 149 എന്നിവയും പൊതുമുതൽ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ സെക്ഷൻ 3 മാണ് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയാണ് മൂഹമ്മദ് റിയാസ്. പക്ഷെ ഒരൊറ്റത്തവണ മാത്രമാണ് കേസിന്റെ വിചാരണക്കായ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിയാസ് ഹാജരായത്. തുടർന്നുള്ള പല അവസരങ്ങളിലും കോടതി സമൻസ് അയച്ചിട്ടുപോലും ഇയാൾ ഹാജരായില്ല. ടിവി രാജേഷ് എംഎൽഎ ഉൾപ്പടെ പ്രതിയായ കേസിൽ ആകെ മൂന്ന് പേര് മാത്രമാണ് ഹജരായത്.