ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടീന്റെ 19.59 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റ് കണ്ടുകെട്ടി. ലോട്ടറി അഴിമതിയുമായി ബന്ധപ്പെട്ടാണ് 19.59 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തുക്കൾ തമിഴ്‌നാട്ടിലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമികളുമുണ്ട്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, ലോട്ടറി റെഗുലേഷൻ ആക്ടിന്റെ ചട്ടങ്ങൾ ലംഘിക്കൽ എന്നിവയിൽ സാന്റിയാഗോ മാർട്ടിനെതിരെ സിബിഐയും, ആന്റി കറപ്ഷൻ ബ്യൂറോയും കുറ്റപത്രം ഫയൽ ചെയ്തിരുന്നു.

നേരത്തെ 258 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ഇതോടെ കണ്ടുകെട്ടിയ സ്വത്തുക്കൾ 277.59 കോടിയായി. ലോട്ടറി റെഗുലേഷൻ ആക്ട് 1998ലെ ചട്ടങ്ങൾ ലംഘിക്കാൻ ഗൂഢാലോചന നടത്തുകയും, സിക്കിം സർക്കാരിനെ കബളിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥരുമായി ചേർന്ന് സാന്റിയാഗോ മാർട്ടിൻ കരാർ ഉണ്ടാക്കിയതിലൂടെ 4500 കോടി രൂപയുടെ നഷ്ടമുണ്ടായതായി കുറ്റപത്രത്തിൽ പരാമർശിച്ചിരുന്നു.

കരാർ ഉണ്ടാക്കിയതിലൂടെ 910 കോടി രൂപയുടെ ലാഭം ഇതിലൂടെ സാന്റിയാഗോ മാർട്ടിനും സംഘത്തിനുമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. അനധികൃതമായി സമ്പാദിച്ച തുക സാന്റിയാഗോ മാർട്ടിനും അദ്ദേഹത്തിന്റെ കമ്പനികളും മറ്റുള്ളവരും ലോട്ടറി ബിസിനസിൽ നിന്ന് സമ്പാദിച്ച തുക 40 കമ്പനികൾ വക വിവിധ സ്ഥലങ്ങളിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.