തിരുവനന്തപുരം: നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ് നായരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി. നെയ്യാറ്റിൻകര പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിയിലാണ് ഒന്നാം മജിസ്‌ട്രേറ്റ് കോടതി് അനുവാദം നൽകിയത്.

2019 കാലഘട്ടത്തിൽ സരിത എസ് നായർ ഉൾപ്പെട്ട സംഘം മുള്ളുള്ള സ്വദേശിയായ അരുൺ, ഓലത്താന്നി സ്വദേശി അരുൺ നായർ എന്നിവരിൽനിന്ന് ജോലിവാഗ്ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കെടിഡിസിയിലും ബീവറേജസിലും ആയിരുന്നു ഇവർക്ക് ജോലി വാഗ്ദാനം നൽകിയിരുന്നത്.

കേസിലെ ഒന്നാം പ്രതിയും കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് അംഗവുമായ രതീഷിനെ ഏതാനും ദിവസങ്ങൾക്കു മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

കേസിലെ മറ്റൊരു പ്രതി സാജു പാലിയോട് ഇപ്പോഴും ഒളിവിലാണ് . ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു എന്നാണ് പൊലീസ് പറയുന്നത്.