തിരുവനന്തപുരം: ശശി തരൂർ എംപിയെ അനുകൂലിച്ചും പ്രതികൂലിച്ചും സംസ്ഥാന കോൺഗ്രസിൽ വാദങ്ങൾ കൊഴുക്കവേ, ഇനി വെടിവിർത്താമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും. സംഘടനാപരമായ കാര്യങ്ങളിൽ പരസ്യപ്രസ്താവന നടത്തരുതെന്ന എ.ഐ.സി.സിയുടെ നിർദ്ദേശം എല്ലാവരും പാലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഉൾപ്പാർട്ടി ജനാധിപത്യം പൂർണ്ണമായും അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ പാർട്ടി വേദികളിൽ അഭിപ്രായം രേഖപ്പെടുത്താൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പാർട്ടിയെ സ്നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുതെന്നും മുല്ലപ്പള്ളി അറിയിച്ചു.