തനിക്കെതിരെ അപകീർത്തിപരമായ വീഡിയോ ചെയ്ത ഒരു യുട്യൂബ് ചാനലിനും സോഷ്യൽ മീഡിയ ഫെയിം ആയ ദയ അശ്വതിക്കുമെതിരെ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി അമൃത സുരേഷ്. വർഷങ്ങളായി താനിതു സഹിക്കുകയാണെന്ന് വ്യക്തമാക്കി പരാതി നൽകിയതിന്റെ രേഖകൾ അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

കഴിഞ്ഞ രണ്ട് വർഷമായി ദയ അശ്വതി തന്നെ ഫേസ്‌ബുക്ക് വീഡിയോകളിലൂടെയും മറ്റും അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുകയാണെന്ന് അമൃത സുരേഷ് പറഞ്ഞു. ഇതിനെതിരെ നപടി എടുക്കുക അല്ലാതെ മറ്റ് മാർഗമില്ലെന്ന് പറഞ്ഞ അമൃത, ന്യായമായ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുറിച്ചു.

മിസ്റ്റട്രി മലയാളി എന്ന യുട്യൂബ് ചാനലിനെതിരെ ആണ് അമൃത മറ്റൊരു പരാതി നൽകിയത്. 'അമൃതയുടെ മകൾ മരിച്ചു' എന്ന തരത്തിൽ ഒരു വാർത്ത ഈ ചാനലിൽ വന്നിരുന്നു. ഒരു കന്നഡ താരത്തിന്റ മകൾ മരിച്ചതായിരുന്നു വാർത്ത. എന്നാൽ മലയാളത്തിലെ അമൃത ഉൾപ്പടെയുള്ള സെലിബ്രിറ്റികളുടെ ഫോട്ടോയാണ് ഇതിന് നൽകിയിരുന്നത്. ഈ വിഷയത്തിലാണ് അമൃത ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.

 
 
 
View this post on Instagram

A post shared by AMRITHA SURESSH (@amruthasuresh)

തന്റെ വ്യക്തിത്വമാണ് ക്ലിക്ക് ബെയ്റ്റിന് വേണ്ടി യുട്യൂബ് ചാനൽ ചൂഷണം ചെയ്തതെന്ന് അമൃത കുറിക്കുന്നു. ഗോസിപ്പുകൾ..എല്ലാം വളരെ കാലമായി ഞാൻ സഹിക്കുകയാണ്. എന്റെ നിരപരാധിയായ മകളെ പോലും സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചു. എന്റെ നിശബ്ദത ഇപ്പോൾ അവസാനിക്കുക ആണ്', എന്ന് അമൃത കുറിച്ചു. തന്നെയും തന്റെ കുടുംബത്തെയും കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമൃത വ്യക്തമാക്കി. സത്യസന്ധവും മാന്യവുമായ ഒരു ഓൺലൈൻ ഇടം വളർത്തിയെടുക്കാൻ എല്ലാവർക്കും ശ്രമിക്കാമെന്നും അമൃത കൂട്ടിച്ചേർത്തു.