കൊൽക്കത്ത: ഏകദിന ലോകകപ്പ് വിക്കറ്റ് വേട്ടയിൽ ഒന്നാമനായി ഇന്ത്യൻ വിജയക്കുതിപ്പിന് ചുക്കാൻ പിടിക്കുന്ന സ്റ്റാർ പേസർ മുഹമ്മദ് ഷമിക്ക് ഒടുവിൽ ആശംസകൾ നേർന്ന് മുൻ ഭാര്യ ഹസിൻ ജഹാൻ. ശുദ്ധമായ സ്‌നേഹം എന്ന കുറിപ്പോടെയാണ് ഹസിന്റെ വിഡിയോ. ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാൽ ഷമിക്ക് ആശംസകൾ ഇല്ലെന്നും ഹസിൻ ജഹാൻ പറഞ്ഞത് വിവാദമായിരുന്നു.

ഹസിൻ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്ത്യൻ ആരാധകർ ഈ വീഡിയോ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി ചോദ്യങ്ങളും ഉന്നയിച്ചിരിക്കുകയാണ്. ഹസിൻ ജഹാൻ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ്. ഇൻസ്റ്റഗ്രാമിൽ ഇവർ സജീവമാണ്. പഴയ പാട്ടുകൾക്ക് ലിപ് സിങ്ക് ചെയ്ത് അഭിനയിക്കുന്ന വീഡിയോയാണ് അധികവും വരാറുള്ളത്.

'ലോകം എന്നെ അറിയുന്നത് നിന്റെ പേരിൽ മാത്രം. നിന്റെ മുഖം കണ്ടാലേ ആളുകൾ എന്നെ തിരിച്ചറിയൂ. ''എന്ന ഗാനവും വിഡിയോയിലുണ്ട്. വിഡിയോ വൈറൽ ആയതിന് പിന്നാലെ പലരും കമന്റുകളുമായി രംഗത്തെത്തി.

നേരത്തെ ഹസിൻ ജഹാൻ ഷമിയെ പ്രശംസിക്കാൻ മടിച്ചിരുന്നു. ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാൽ ഷമിക്ക് ഇല്ലെന്നും ജഹാൻ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോൾ ഷമിയുടെ പ്രകടനത്തെ പുകഴ്‌ത്തുകയാണ് ജഹാൻ. പരിശുദ്ധമായ സ്നേഹം എന്ന് പറഞ്ഞാണ് ജഹാൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ലോകം എന്നെ അറിയുന്നത് നിന്റെ പേരിൽ മാത്രം. നിന്റെ മുഖം കണ്ടാലേ ആളുകൾ എന്നെ തിരിച്ചറിയൂ. ''എന്ന ഗാനവും വിഡിയോയിലുണ്ട്. വൈറലായ വീഡിയോ കാണാം...

 
 
 
View this post on Instagram

A post shared by Haseen Jahan (@hasinjahanofficial)

ഇത്തവണ വീഡിയോ പങ്കുവെച്ചപ്പോൾ പ്യുവർ ലവ്(പരിശുദ്ധമായ പ്രണയം) എന്നാണ് ഹസിൻ കുറിച്ചിരിക്കുന്നത്. ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനത്തിന് പിന്നാലെയാണ് ഇവർ ഈ വീഡിയോ പങ്കുവെച്ചത്. എന്നാൽ ഇതിലെ വരികളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇത് ഷമിക്കുള്ള സന്ദേശമാണെന്ന് ഇവർ പറയുന്നു. നിന്റെ നാമത്തിലൂടെ ലോകം എന്നെ അറിയും, നിന്റെ മുഖത്തിലൂടെ എന്നെ അവർ തിരിച്ചറിയും, എന്നായിരുന്നു ഗാനത്തിലെ വരികൾ.

അതേസമയം നിരവധി പേരാണ് ഹസിൻ ജഹാനും ഷമിയും ഒന്നിക്കുകയാണോ ചോദിച്ചത്. ഈ വരികളിലെ അർത്ഥം ഷമിയുടെ പ്രശസ്തിയിലൂടെ ഹസിനും അറിയപ്പെടുന്നുവെന്നാണെന്ന് ആരാധകർ പറയുന്നു. ഇരുവരുടെയും കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ വിവാഹ മോചനം ലഭിച്ചിട്ടില്ല.

ഷമിക്ക് അവിഹിത ബന്ധമുണ്ടെന്നും, വാതുവെപ്പ് നടത്തിയെന്നും, ഗാർഹിക പീഡനത്തിന് വിധേയയാക്കിയെന്നും ഹസിൻ ആരോപിച്ചിരുന്നു. ഹസിൻ ജഹാന്റെ ആരോപണത്തെ തുടർന്ന് ബിസിസിഐ അദ്ദേഹത്തിന്റെ കരാർ പുതുക്കിയിരുന്നില്ല. ജാദവ്പൂർ പൊലീസ് സ്റ്റേഷനിൽ ഷമിക്കെതിരെ അവർ പരാതിയും നൽകിയിരുന്നു.

നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന് ഹസിൻ ആരോപിച്ചിരുന്നു. അവരുമായുള്ള സംഭാഷണങ്ങളും, ടെലിഫോൺ റെക്കോർഡിംഗുകളും തെളിവായി ജാദവ്പൂർ പൊലീസ് സ്റ്റേഷനിൽ ഹസിൻ സമർപ്പിച്ചിരുന്നു. എന്നാൽ ഷമി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. തന്റെ ഭാര്യ ദുഷ്ടശക്തിയായി മാറിയിരിക്കുകയാണെന്നും ഷമി ആരോപിച്ചിരുന്നു. രാജ്യത്തിന് വേണ്ടി മരിക്കാൻ തയ്യാറാണ്.

എന്നാൽ ഒരിക്കലും വഞ്ചിക്കില്ലെന്നും വാതുവെപ്പ് ആരോപണങ്ങൾക്ക് മറുപടിയായി ഷമി പറഞ്ഞിരുന്നു. നിലവിൽ ഇരുവരും അകന്ന് താമസിക്കുകയാണ്. ഇവരുടെ വിവാഹമോചനത്തിലും തീരുമാനമായിട്ടില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ ഹസിനെ പരിഹസിച്ചിട്ടുണ്ട്. എന്നാൽ ചിലർ ഇവർ ഒന്നിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ ലോകകപ്പിൽ ആറ് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടൊള്ളുവെങ്കിലും 23 വിക്കറ്റുകൾ വീഴ്‌ത്താൻ ഷമിക്കായി. ഈ ലോകകപ്പിൽ ന്യൂസിലൻഡിനെതിരെയാണ് ഷമി അരങ്ങേറിയത്. ആ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ ഷമി സ്വന്തമാക്കി. അടുത്ത മത്സരം ഇംഗ്ലണ്ടിനെതിരെ. താരം നിരാശപ്പെടുത്തിയില്ല. നാല് വിക്കറ്റാണ് വീഴ്‌ത്തിയത്. ശ്രീലങ്കയ്‌ക്കെതിരെ വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനം. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടും വിക്കറ്റും ഷമി നേടിയിരുന്നു. എന്നാൽ ഏറ്റവും മികച്ച പ്രകടനം സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെയായിരുന്നു. 57 വിട്ടുകൊടുത്ത് ഏഴ് വിക്കറ്റാണ് ഷമി വീഴ്‌ത്തിയത്.