കൊച്ചി: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ ഗുരുവായൂരിലെ വിവാഹത്തിലും, കൊച്ചിയിലും, തിരുവനന്തപുരത്തും നടന്ന വിവാഹ സത്കാരങ്ങളിലും സിനിമയടക്കം നാനാതുറകളിലെ പ്രമുഖരുടെ പ്രവാഹമായിരുന്നു. എല്ലാവരെയും ഒപ്പിയെടുക്കാൻ ചാനലുകളുടെ മത്സരമായിരുന്നു. എന്നാൽ, അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരാളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ടിനി ടോം. വന്ന അതിഥികളുടെ കൂട്ടത്തിൽ, ഡോ. വന്ദനാദാസിന്റെ അച്ഛനുമുണ്ടായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന വന്ദന ദാസിനെ സന്ദീപ് എന്ന അക്രമി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ഭാഗ്യയുടെ വിവാഹ ചടങ്ങുകളിൽ തനിക്ക് ഏറ്റവും മഹനീയ സാന്നിദ്ധ്യമായി തോന്നിയത് ഈ അച്ഛനാണെന്ന് ടിനി ടോം പറയുന്നു. അദ്ദേഹത്തിന്റെ അഡ്രസ് വാങ്ങി, വീട്ടിൽപോയി സന്ദർശിച്ചെന്നും ടിനി ടോം കുറിച്ചു.

ടിനി ടോമിന്റെ കുറിപ്പ്

ഈ അച്ഛനെ ഓർമ്മയുണ്ടോ ഉണ്ടാവില്ല. കാരണം നമ്മൾ മറക്കാൻ മിടുക്കരാണല്ലോ കൃത്യം 8 മാസം മുൻപ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു റൃ വന്ദന ദാസ് ആ കുഞ്ഞിന്റെ അച്ഛനാണ് ഇത് ,ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ്ഗോപി ചേട്ടന്റെ മകളുടെ വിവാഹ റിസപ്ഷനിൽ വച്ചാണ് ,ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്.

ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല ...ഒരു അച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കൺനിറയെ കാണുകയായിരുന്നു ഈ അച്ഛൻ , ഞാൻ അഡ്രെസ്സ് മേടിച്ചു ഇപ്പോ വീട്ടില് കാണാനെത്തി .......നിങ്ങളും ഈ മുട്ടുചിറ കോട്ടയം വഴി പോകുമ്പോൾ ഒന്ന് ഈ വീട്ടില് വരുക ഒന്നിനും അല്ല എന്തു നമ്മൾ കൊടുത്താലും പകരം ആവില്ലല്ലോ ....ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും ...ഈ അച്ഛന് ...