ചെന്നൈ: എല്ലാവർക്കും നമസ്‌കാരം.. അസലാമും അലൈക്കും... ഞാൻ നിങ്ങളുടെ ഷക്കീല. ഐ ഹേർഡ് സം ന്യൂസ്.. ഇന്നലെ ദാറ്റ് ഐ ആം നോ മോർ.. അഫ്‌കോഴ്‌സ് നോട്ട്.. നത്തിങ് ലൈക്ക് ദാറ്റ്.... അയാം ഹിയർ. വെരിഹെൽത്തി വെരി ഹാപ്പി. വിത്ത് ബിഗ് സൈമൈൽ. താങ്ക് ഫോർ ദി കെയർ ഫോർ കേരള...-ഇതു പറയുന്നത് നടി ഷക്കീലയാണ്. ഷക്കീല മരിച്ചുവെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് ഇത്.

സോഷ്യൽ മീഡിയയിൽ സിനിമാക്കാരെ വ്യാജമായി കൊല്ലുന്നത് ചിലരുടെ പതിവാണ്. ഇതിനോട് പ്രകോപനത്തോടെയാകും 'കൊല്ലപ്പെട്ടവർ' പ്രതികരിക്കുക. ഇവിടെ ഷകീലയുടെ പ്രതികരണം വ്യത്യസ്തമാണ്. നല്ല ഇംഗ്ലീഷിൽ കേരളത്തിലെ സ്‌നേഹത്തിന് നന്ദി പറയുകയാണ് അവർ. ആരോ ഒരു തെറ്റായ പ്രചരണം നടത്തി. എന്നാൽ തന്നെ സ്‌നേഹിക്കുന്നവർ അതിനോട് പ്രതിരിച്ച വിധത്തെയാണ് ഷക്കീല സ്‌നേഹത്തോടെ ചേർത്തു നിർത്തുന്നത്.

കേരളം നൽകുന്ന കരുതലിന് നന്ദി പറയുന്നു. ആരോ തെറ്റായ വാർത്ത നൽകി. എന്നാൽ അതിന് ശേഷം നിരവധി കോളുകൾ തന്നെ തേടിയെത്തി. കേരളം എങ്ങനെയാണ് തന്നെ കണക്കിലെടുക്കുന്നുവെന്നതിന് തെളിവാണ് ഇത്. അതുകൊണ്ട് തന്നെ വ്യാജ പ്രചരണം നടത്തിയ ആളോടും പരിഭവമില്ല. തന്നെ മറ്റുള്ളവർ എത്രത്തോളം പരിഗണിക്കുന്നുവെന്ന് മനസ്സിലാക്കി തന്നതു കൊണ്ടാണിതെന്ന് ഷ്‌ക്കീല പറയുന്നു. എന്ന വീണ്ടും ശ്രദ്ധിക്കാൻ നിങ്ങളെ പ്രാപ്തമാക്കിയത് ആ തെറ്റായ ന്യൂസാണ്-ഷക്കീല പറയുന്നു.

അടിപൊളി ഇംഗ്ലീഷിലാണ് ഷക്കീലയുടെ പ്രതികരണം. ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് വാക്കുകളിൽ വ്യക്തം. പഴയ തടിയും ഇല്ല. തീർത്തും സുന്ദരി. അങ്ങനെ ട്വിറ്ററിൽ ഷക്കീല ഇട്ട വീഡിയോ വൈറലാകുകയാണ്. വ്യാജമായ കൊന്നവനെ ചീത്ത പറയാത്ത പോസിറ്റീവ് സമീപനവും ഇംഗ്ലീഷ് ഭാഷയിലെ കൈയടക്കവുമാണ് വീഡിയോയെ താരമാക്കുന്നത്.

നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമത്തിൽ വ്യാജപ്രചരണം ഇന്നലെയാണ് ഉണ്ടായത്. ഇതോടെയാണ് സംഭവത്തിൽ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയത്. താൻ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. തനിക്ക് കേരളത്തിലെ ജനങ്ങൾ നൽകുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്-ഷക്കീല പറഞ്ഞു.

ആരോ തന്നേക്കുറിച്ച് ഒരു മോശംവാർത്ത ചെയ്തു, പക്ഷേ സംഗതിയുടെ നിജസ്ഥിതി അറിയാൻ നിരവധി പേരാണ് വിളിച്ചത്. ആ വാർത്ത നൽകിയ ആൾക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാൾ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓർത്തതെന്നും താരം പറയുന്നു-ഷക്കീല പറയുന്നു.