തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ പ്രവർത്തനം വൈകുന്നേരം വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാർശ. ഇപ്പോൾ ഉച്ചവരെയാണ് ക്ലാസുകൾ. ഉച്ചവരെമാത്രം ക്ലാസുകൾ നടക്കുന്നതുകൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നണ് ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചത്.

മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് സ്‌കൂൾ അധ്യയനം വൈകിട്ട് വരെയാക്കാൻ തീരുമാനിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർ കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് കൂടി പരിഗണച്ച ശേഷമാകും സർക്കാർ തീരുമാനമെടുക്കുക.