കൊച്ചി: ഒരുകാലത്ത് കേരള രാഷ്ട്രീയത്തിലെ തന്നെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു ശോഭന ജോർജ്ജ്. കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ വീണ്ടും താരമാവുകയാണ് ശോഭന ജോർജ്ജ്.എന്നാൽ ഇത്തവണ സ്ഥാനാർത്ഥിയായോ. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തോ ഒന്നുമല്ല ശോഭന ജോർജ്ജ് ത്‌ന്റെ കഴിവ് തെളിയിക്കുന്നത്. തീർത്തും വ്യത്യസ്തമായി അഭിനയരംഗത്താണ് ഇത്തവണ ഇവരുടെ പരീക്ഷണം. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഖാദിബോർഡ് വൈസ്‌ചെയർപേഴ്‌സൺ കൂടിയായ ശോഭന ജോർദ്ദ് അഭിനയത്തിലേക്ക് എത്തുന്നത്.

അഭിനയിക്കാൻ താൻ നിർബന്ധിതയാവുകയായിരുന്നുവെന്നാണ് ശോഭന ജോർജ്ജ് പറയുന്നത്. അതിന് പിന്നിലെ കഥ ഇങ്ങനെ.. ഖാദി വസ്ത്രങ്ങളുടെ പ്രമോഷനായി പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ പല താരങ്ങളെയും തേടി. എന്നാൽ അവരുടെയെല്ലാം ഡിമാൻഡ് വലുതായിരുന്നു. താങ്ങാനാവാത്ത പ്രതിഫലമാണ് പലരും ചോദിച്ചത്. ചിലർക്ക് ഇരുപത് ലക്ഷം വേണം. ചിലർക്ക് ഓരോ സാരിക്കും അഞ്ചുലക്ഷം വേണം. ഇവരുടെ പിന്നാലെ പോയി രണ്ടുവർഷത്തോളം പോയി. അപ്പോഴാണ് സാമൂഹികമാധ്യമങ്ങളിലെ ചില സുഹൃത്തുക്കൾ തന്നോട് തന്നെ അഭിനയിക്കാൻ നിർദേശിച്ചത്. അവർ വേണ്ട പിന്തുണ നൽകാമെന്ന് പറഞ്ഞു. അങ്ങനെ ഇറങ്ങി , ഖാദി ബോർഡ് വൈസ് ചെയർപേഴസൺ പറയുന്നു.

ജനപ്രതിനിധി ആയാൽ മാത്രമെ ജനങ്ങളെ സേവിക്കാൻ പറ്റു എന്നായിരുന്നു ചിന്ത.എന്നാൽ ഖാദി ബോർഡിലെ അനുഭവം തന്നെ ഒരുപാട് മാറ്റി.നമ്മളെ ഏല്പിച്ച ജോലി ഭംഗിയായി ചെയ്യുക. അതിലൂടെ പാവപ്പെട്ടവരെ സഹായിക്കുക. അതിന് ഇപ്പോൾ സാധിക്കുന്നുണ്ട്. ഖാദി ബോർഡിനെ നഷ്ടത്തിൽനിന്ന് കരകേറ്റൻ കഴിഞ്ഞുവെന്നും ശോഭന ജോർജ്ജ് പറഞ്ഞു.