ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നുപോയ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തു. ഒരു തൊഴിലാളിക്ക് പരിക്കേറ്റു. നാഗപട്ടണം സ്വദേശി കലൈശെൽവനാണ് പരിക്കേറ്റത്.

പ്രകോപനമില്ലാതെ വെടിവെക്കുകയായിരുന്നു എന്ന് തൊഴിലാളികൾ ആരോപിച്ചു. ആദ്യം കല്ലെറിയുകയും പിന്നീട് വെടിവെക്കുകയും ചെയ്തു എന്നാണ് തൊഴിലാളികൾ പറയുന്നത്.

കൊടൈക്കര തീരത്തിലാണ് സംഭവം നടന്നത്. കലൈശെൽവത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പത്തംഗ സംഘം സഞ്ചരിച്ച ബോട്ടിന് നേരെയാണ് ആക്രമണം നടന്നത്.

തിങ്കളാഴ്ച രാവിലെ അന്താരാഷ്ട്ര കപ്പൽച്ചാലിന് സമീപം മീൻ പിടിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ സേന വെടിയുതിർക്കുകയായിരുന്നു.