വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പതിനേഴുകാരിയെ യുവാവ് തിരക്കേറിയ റോഡിൽ കഴുത്തറുത്തു കൊന്നു. ഗജുവാക്ക മേഖലയിലെ സുന്ദരയ്യ കോളനിക്കു സമീപത്തുള്ള റോഡിൽ ശനിയാഴ്ചയാണു സംഭവം.

അനിൽ എന്ന യുവാവ് വരലക്ഷ്മിയെന്ന പതിനേഴുകാരിയെയാണു കൊലപ്പെടുത്തിയത്. പ്രേമാഭ്യർഥന നിരസിച്ചതാണു കൊലയ്ക്കു കാരണമെന്നാണു പൊലീസ് അറിയിച്ചത്. വരലക്ഷ്മിയെ തടഞ്ഞുനിർത്തിയ അനിൽ അവരുമായി വഴക്കുണ്ടാക്കുകയും തുടർന്ന് കഴുത്തു മുറിക്കുകയുമായിരുന്നു. വരലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരിച്ചു.