പാലക്കാട്: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിൻവലിച്ചില്ലെങ്കിൽ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാൻ കഴിയാതെയാകുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് ആരോപിച്ചു. പാലക്കാട് എച്ച്ആർഡിഎസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടത്. യാത്രാവിലക്ക് മാറ്റാൻ സഹായിക്കാമെന്ന് ഷാജ് കിരൺ സ്വപ്നയോട് പറയുന്നത് ശബ്ദരേഖയിലുണ്ട്. എഡിജിപി വിളിച്ചിരുന്നതായും ഷാജ് പറയുന്നുണ്ട്.

വിലപേശലടക്കം നടത്തി. മണിക്കൂറുകളുടെ മാനസിക പീഡനമാണ് നടന്നത്. ജീവന് ഭീഷണി ഉള്ളതുകൊണ്ടാണ് 164 കൊടുത്തത്. അല്ലാതെ മറ്റാരുടെയും സമ്മർദ്ദമല്ല. സുഹൃത്തായ ഷാജിനെ കുടുക്കാൻ താൽപര്യമില്ലായിരുന്നു. സുഹൃത്തായ ഷാജിനെ കുടുക്കാൻ താത്പര്യമില്ലായിരുന്നു. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോൾ ഭയന്നുപോയി. വാടകഗർഭധാരണത്തിന് തയ്യാറായിരുന്നു. പണത്തിനു വേണ്ടിയായിരുന്നില്ല ഇത്. ഷാജിനും ഭാര്യയ്ക്കും വർഷങ്ങളായി കുട്ടികളില്ലായിരുന്നു.ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസ്സിലാക്കിയതുകൊണ്ടായിരുന്നു ഇത്.

കോടതിയിൽ കൊടുക്കുന്ന രഹസ്യമൊഴി കാണണമെന്ന് ഷാജ് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ വച്ചാണ് കണ്ടുമുട്ടിയത്. അത് കേട്ടപ്പോൾ കളിച്ചത് ആരോടാണെന്ന് അറിയാമോ?.അദ്ദേഹത്തിന്റെ മകളുടെ പേര് പുറത്തുപറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കില്ലെന്ന് ഷാജൻ പറഞ്ഞു. ഇത് കേട്ടതിന്റെ അടിസ്ഥാനത്തിൽ സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജൻ പറഞ്ഞു. ഷാജൻ പറഞ്ഞ പോലെ തന്നെ കാര്യങ്ങൾ സംഭവിച്ചപ്പോഴാണ് താൻ ഷാജനെ വിളിച്ചതെന്നും സ്വപ്ന പറഞ്ഞു. താൻ എച്ച്ആർഡിഎസിനെ തള്ളിപ്പറഞ്ഞത് ഷാജിന്റെ വിശ്വാസം തേടാനായിരുന്നു. ഈ ശബ്ദരേഖയിൽ താൻ സരിത്തിനെതിരെയും പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു

ഷാജ് കിരണിനെ തനിക്ക് വർഷങ്ങൾക്ക് മുൻപ് പരിചയമുണ്ടായിരുന്നു. എം. ശിവശങ്കറാണ് ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും സ്വപ്ന  പറഞ്ഞു.അശ്വത്ഥാമാവ് വെറും ഒരു ആന എന്ന ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയശേഷം ഷാജ് കിരൺ വീണ്ടും തന്റെ അടുത്തെത്തി സൗഹൃദം പുതുക്കിയെന്നും സ്വപ്ന പറഞ്ഞു.

താനും ഷാജ് കിരണും തമ്മിൽ 60 ദിവസത്തെ പരിചയം മാത്രമല്ല ഉള്ളതെന്നും സ്വപ്ന കൂട്ടിച്ചേർത്തു. രഹസ്യമൊഴിക്ക് ശേഷം കാണണമെന്ന് ഷാജ് പറഞ്ഞു. സരിത്തിനെ താൻ പാലക്കാട്ടേക്ക് വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ട് കൊണ്ട് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്.

ആരുടെയും മധ്യസ്ഥനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമില്ലെന്നും ഷാജ് കിരൺ പറഞ്ഞിരുന്നു.സ്വപ്നയുമായി 60 ദിവസത്തെ പരിചയമേയുള്ളു. ഒരു സ്ഥലക്കച്ചവടത്തിനാണ് ഫോണിൽ ബന്ധപ്പെട്ടത്. ഭീഷണിപ്പെടുത്തി രഹസ്യമൊഴിയിൽനിന്നു പിന്മാറാൻ പ്രേരിപ്പിച്ചിട്ടില്ല. സുഹൃത്തെന്ന നിലയ്ക്കുള്ള ഉപദേശങ്ങളാണു നൽകിയത്. രാഷ്ട്രീയനേതാക്കളുമായി ചാനലുകളിൽ ജോലി ചെയ്തിരുന്ന കാലത്തെ പരിചയമേയുള്ളൂ. റിയൽ എസ്റ്റേറ്റ് ബിസിസിലേക്കു കടന്നശേഷം അത്തരം ബന്ധങ്ങളില്ലെന്നും പറഞ്ഞു.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് സ്ഥാപനത്തിന്റെ ഓഫിസിൽ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്ളാറ്റും പൊലീസ് വലയത്തിലാണ്.

സ്വപ്ന സുരേഷിന്റെ വാക്കുകൾ:

ഷാജ് കിരൺ മുന്നറിയിപ്പ് നൽകിയതുപോലെ തന്നെ സംഭവിച്ചു. സരിത്തിനെ കിഡ്‌നാപ്പ് ചെയ്തു. ഷാജ് കിരണിനെ വിളിച്ചുവരുത്തിയത് തന്നെയാണ്. സരിത്തിനെ പൊക്കുമെന്ന് പൊലീസോ വിജിലൻസോ അല്ല പറഞ്ഞത്. സ്വാഭാവികമായും ഷാജിനെ വിളിച്ചു. സഹായിക്കാൻ അഭ്യർത്ഥിച്ചു. തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. ഷാജ് കിരൺ വിജിലൻസ് എഡിജിപിയെ വിളിച്ചു. 45 മിനുട്ടിനും ഒരു മണിക്കൂറിനുമിടയിൽ സരിത്തിനെ വിടാൻ കാരണം ഷാജ് കിരണിന്റെ ഇടപെടലാണ്.

ഷാജ് മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് ഫോൺ റെക്കോർഡ് ചെയ്തത്. എച്ച്ആർഡിഎസ് എന്നെ സ്വാധീനിക്കുന്നില്ല. എന്റെ അഭിഭാഷകൻ എന്റെ രക്ഷകനാണ്. അദ്ദേഹത്തെ തള്ളിപ്പറയില്ല. ജനം ഒരു അമ്മയുടെ വേദനയെ അറിയണം. നിങ്ങൾക്ക് വീണ്ടും നിങ്ങളുടെ മകനെ നഷ്ടപ്പെടും. നിങ്ങൾ തടവറയിൽ അടയ്ക്കപ്പെടും. നിങ്ങൾ വേദനിക്കും എന്ന് പറഞ്ഞു. അത് കേട്ടപ്പോഴാണ് ഞാൻ വിഷമത്തിലായത്.

ഇടപെടൽ നടത്തിയതുകൊണ്ട് കൃഷ്ണരാജിന് എന്താണ് നേട്ടം? സെക്‌സ് വീഡിയോ ഉണ്ടെങ്കിൽ പുറത്തുവിടണം. എല്ലാവരും കാണണം. ശരിയാണോയെന്ന് കണ്ടെത്തണം. എന്നെ സഹോദരിയായി കാണണം. ഒരു സ്ത്രീയെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കണം. ഞാൻ എച്ച്ആർഡിഎസിന്റെ തടവറയിൽ അല്ല. ഈ മാനസിക പീഡനം താങ്ങാനാകുന്നില്ല. ഷാജീ ഞാൻ ആത്മഹത്യ ചെയ്യും.

ഷാജ് കിരണിനും കുട്ടിക്കും കുട്ടികളില്ല. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് വാടക ഗർഭം ധരിക്കാമെന്ന് പറഞ്ഞത്. എന്റെ ആരോഗ്യ അനുവദിക്കുമെങ്കിൽ. ഒരു സ്ത്രീയുടെ വേദന ഞാൻ മനസിലാക്കി. ഞാൻ പറയുന്നത് ഓരോ അമ്മമാർക്കും സ്ത്രീകൾക്കും മനസിലാകും. അതിൽ എന്താണ് തെറ്റ്? തെറ്റുണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ ചെരിപ്പൂരി അടിക്കാം.