സ്വീഡനിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ജൂൺ 1 വരെ തുടരുമ്പോൾ സ്വിറ്റ്‌സർലന്റ് ഈ മാസം അവസാനത്തോടെ കൂടുതൽ ഇളവുകൾ നല്കിയേക്കുമെന്ന് സൂചന, സ്വീഡനിൽ ഫുട്‌ബോൾ മത്സരങ്ങൾ പോലുള്ള ചില പൊതുസമ്മേളനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 നിയന്ത്രണങ്ങൾ ജൂൺ 1 വരെ തുടരാനാണ് പദ്ധതി.

നിയന്ത്രണങ്ങൾ ലഘൂകരിക്കാമെന്നും മെയ് 17 മുതൽ ചില കായിക സാംസ്‌കാരിക പരിപാടികൾക്ക് കൂടുതൽ കാണികളെ അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നതായി സർക്കാർ കഴിഞ്ഞ മാസം അവസാനം പറഞ്ഞിരുന്നുവെങ്കിലും ആരോഗ്യ മേഖലയിലെ സാഹചര്യം മോശമായതിനാലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്.

അണുബാധകളുടെ എണ്ണം കുറയുകയാണെങ്കിൽ, പ്രതിരോധ കുത്തിവയ്‌പ്പ് പദ്ധതി ആസൂത്രണം ചെയ്തപോലെ മുന്നേറുകയും ആരോഗ്യസംരക്ഷണ സംവിധാനത്തിലെ സ്ഥിതി സുഗമമാക്കുകയും ചെയ്യുന്നുവെങ്കിൽ, പല നിയന്ത്രണങ്ങളും പ വേനൽക്കാലത്ത് ലഘൂകരിക്കാമെന്ന് ആരോഗ്യ ഏജൻസി മേധാവി ജോഹാൻ കാർൾസൺ പറഞ്ഞു.ജൂൺ 1 മുതൽ റെസ്റ്റോറന്റുകൾ കൂടുതൽ സമയം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും നിർദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. എന്തായാലും രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം അനുസരിച്ച് അടുത്ത മാസം ആദ്യം മുതൽ കൂടുതൽ ഇളവുകൾ നല്കിയേക്കാനാണ് സാധ്യത.

എന്നാൽ സ്വിറ്റ്‌സർലന്റ് ഇൻഡോർ റെസ്റ്റോറന്റുകൾ തുറക്കുന്നതിനും വലിയ ഇവന്റുകൾ അനുവദിക്കുന്നതിനും മെയ് അവസാനത്തോടെ സമ്മതം മൂളാനാണ് തീരുമാനിച്ചിരിക്കുന്നത്.മെയ് 31 മുതൽ കൂടുതൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് സ്വിറ്റ്സർലൻഡ് അറിയിച്ചു.

മെയ് 26 വരെ സ്വിറ്റ്‌സർലൻഡിന്റെ കൊറോണ വൈറസ് കേസുകൾ നിയന്ത്രണത്തിലാ യിരിക്കുമെന്ന വ്യവസ്ഥ പ്രകാരം ആണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.ഇത് പ്രകാരം മാറ്റങ്ങൾ മെയ് 31 മുതൽ പ്രാബല്യത്തിൽ വരും.നിലവിലെ കൊറോണ വൈറസ് നടപടികളിൽ പലതും ഇളവ് ചെയ്യും.

റസ്റ്റോറന്റുകളിൽ ഇരുന്ന് ക്‌ഴിക്കാൻ അനുവദിക്കും, ഇതിനകം വാക്‌സിനേഷൻ നൽകിയവരെ ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കും.കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരെയും വാക്‌സിനേഷൻ ലഭിച്ചവരെയും കോൺടാക്റ്റ്, ട്രാവൽ ക്വാറന്റൈൻ എന്നിവയിൽ നിന്ന് ഒഴിവാക്കും.വീടിനുള്ളിൽ ഒത്തുകൂടാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണം 50 ൽ നിന്ന് 100 ആയും ഔട്ട്ഡോർ ഒത്തുചേരലുകളുടെ പരിധി 100 ൽ നിന്ന് 300 ആയും വർദ്ധിക്കും.15 പേരെക്കാൾ പരമാവധി 30 പേരെ ഔട്ട്ഡോർ സ്പോർട്സിൽ പങ്കെടുക്കാൻ അനുവദിക്കും എന്നിവയാണ് പ്രധാനമായും വരുന്ന മാറ്റങ്ങൾ.