ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു പാക്കിസ്ഥാൻ ഭീകരനെ സൈന്യം പിടികൂടി. മറ്റൊരു ഭീകരനെ വെടിവച്ച് കൊന്നു.

കഴിഞ്ഞ കുറേ വർഷങ്ങൾക്കിടെ ആദ്യമായാണ് ഒരു പാക്കിസ്ഥാൻ ഭീകരനെ ജീവനോടെ പിടികൂടുന്നത്. സെപ്റ്റംബർ 18 മുതൽ ഉറി, രാംപൂർ മേഖലകളിൽ ഒന്നിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി നുഴഞ്ഞുകയറ്റം തടയാൻ വൻ ഓപ്പറേഷനാണ് സൈന്യം നടത്തുന്നത്. ഒരു വൻ നുഴഞ്ഞുകയറ്റ ശ്രമം ഉൾപ്പെടെ മൂന്ന് ഭീകര നീക്കങ്ങളാണ് ഇന്ത്യൻ സൈന്യം തടഞ്ഞത്. മൂന്നു ഭീകരരെ വധിക്കുകയും വൻ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.