ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോറയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. തിരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആയുധങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം രജൗരി ജില്ലയിലെ താനമണ്ഡിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രാഷ്ട്രീയ റൈഫിൾസിലെ ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസർ വീരമൃത്യു വരിച്ചിരുന്നു. 2 സൈനികർക്കു പരുക്കേറ്റു. ഒരു ഭീകരനും കൊല്ലപ്പെട്ടു. ഈ മാസം താനമണ്ഡിയിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

ഈ മാസം 6നു നടന്ന ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടു. അതേസമയം, കുൽഗാമിലെ ദേവ്‌സറിൽ അപ്നി പാർട്ടി നേതാവ് ഗുലാം ഹസൻ ലോണിനെ ഭീകരർ വെടിവച്ചുകൊന്നു. 2 ദിവസം മുൻപ് ഇതേ ജില്ലയിൽ ബിജെപി നേതാവ് ജാവേദ് അഹമ്മദ് ധറിനെയും ഭീകരർ വധിച്ചിരുന്നു.