കണ്ണൂർ:സംസ്ഥാനത്തെ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കണ്ണൂർ ഡി.സി.സി ഓഫിസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാച്ച്‌മെന്റ് ഏറിയയിൽ മഴ പെയ്യുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2018ലെ അബദ്ധങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.2018 ലെ പ്രളയത്തിന് ശേഷം പുഴകളിലെ മണൽ മാറ്റുന്നതിനുള്ള നടപടിയുണ്ടായില്ല.ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ താൽക്കാലിക നടപടികൾ മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെയാണ് സിൽവർ ലൈൻ പോലുള്ള പദ്ധതികൾ നടപ്പാക്കുന്നത് ഇതിനായി പശ്ചിമഘട്ട മലനിരകൾ തുരയ്ക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

ഇതു ഭാവിയിൽ കൂടുതൽ വിനാശങ്ങൾ വരുത്തി വയ്ക്കും 2018 ലെ പ്രളയത്തിനു ശേഷം സർക്കാർ ഭാവിയിൽ ഉണ്ടാകുന്ന വിപത്തുകളൊഴിവാക്കാൻ ഒന്നും ചെയ്തില്ല. കഴിഞ്ഞ പ്രളയത്തിനു ശേഷം മണൽ