തിരുവനന്തപുരം: ഭക്ഷ്യധാന്യ കിറ്റ് മോദി സർക്കാരിന്റെ സംഭാവനയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അരിവിതരണം രാഷ്ടീയ പ്രചരണായുധമാക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമെന്നും വി മുരളീധരൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടെത്തിയിട്ടുണ്ടെങ്കിൽ കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു. കേരള സർക്കാരിന്റെ സംഭാവനയല്ല കിറ്റ്. നരേന്ദ്ര മോദി സർക്കാരിന്റെ സംഭാവനയാണത്. ഗരീബ് കല്യാൺ യോജന പ്രകാരമാണ് കിറ്റ് നൽകിയത്. എന്നാൽ അത് സംസ്ഥാനത്ത് പിണറായിയുടെ ചിത്രം വച്ചാണ് വിതരണം ചെയ്തത്. കിറ്റിന്റെ പേരിൽ ഇടതുമുന്നണി വോട്ടുതേടാനുള്ള ശ്രമം നടത്തുകയാണെന്നും മുരളീധരൻ വിമർശിച്ചു.