വളപട്ടണം: ഖുർആൻ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് വിധേയനാക്കിയ 22 കാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

തളിപ്പറമ്പിനു സമീപത്തെ 11 വയസുകാരന്റെ പരാതിയിലാണ് കേസ്. വളപട്ടണം പൊലീസ് പരിധിയിലെ ബന്ധുവീട്ടിൽ താമസിക്കുന്ന കുട്ടിയെ ഇക്കഴിഞ്ഞ നാലിന് രാത്രി പത്ത് മണിയോടെ കിടപ്പുമുറിയിൽവെച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതയാണ് പരാതി.

ഖുർആൻ പഠിച്ചില്ലെന്ന് പറഞ്ഞ് മുഖത്തും കാലിനും മർദ്ദിച്ചതായും പരാതിയുണ്ട്. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

തുടരന്വേഷണത്തിനായി സംഭവം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനായ വളപട്ടണത്തേക്ക് കൈമാറുകയായിരുന്നു.പീഡനം വിവാദമായതിനെ തുടർന്ന് യുവാവ് ഒളിവിൽ പോയിരിക്കുകയാണ്. പോക്‌സോ കേസിൽ പ്രതിയായ യുവാവിനെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് വളപട്ടണം പൊലിസ് അറിയിച്ചു.