തിരുവനന്തപുരം: അനുപമ വിഷയത്തിൽ വട്ടിയുർകാവ് എംഎൽഎ വി കെ പ്രശാന്തിനെ ട്രോളിയും വെല്ലുവിളിച്ചും വിണ നായർ.അനുപമ നിരാഹാരം ആരംഭിച്ചതോടെ വിഷയത്തിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.എന്നിട്ടും സ്ഥലം എംഎൽഎ കൂടിയായ വി കെ പ്രശാന്ത് പാലിക്കുന്ന മൗനത്തിനെതിരെയാണ് വിണയുടെ ഫേസ്‌ബുക്ക് കുറിപ്പ്.

താങ്കളുടെ മണ്ഡലത്തിലെ അനുപമ എന്ന സ്ത്രീ ഇന്ന് സെക്രട്ടേറിയേറിനു മുന്നിൽ നിരാഹാര സമരം ഇരിക്കുന്ന കാര്യം അങ്ങ് അറിഞ്ഞു കാണുമോ ആവോ.അനുപമ തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് അങ്ങയുടെ പാർട്ടിയിലെ പല പ്രമുഖരെയും സമീപിച്ചിട്ടുള്ള കാര്യം അങ്ങേക്ക് അറിവുള്ളതാണോ ?ഈ വിഷയം അറിഞ്ഞിട്ട് അങ്ങ് പുലർത്തുന്ന മൗനം എന്തുകൊണ്ടാണ് ? എന്നും വീണ ചോദിക്കുന്നു.എന്നാൽ വിഷയം പരിഹരിക്കാൻ മുന്നിട്ടിറങ്ങാൻ സഖാവിന് നട്ടെല്ലുണ്ടോ എന്നും വീണ് വെല്ലുവിളിക്കുന്നു

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

വട്ടിയൂർക്കാവ് എംഎ‍ൽഎ പ്രശാന്ത്, താങ്കൾ എവിടെയാണ്?...

താങ്കളുടെ മണ്ഡലത്തിലെ അനുപമ എന്ന സ്ത്രീ ഇന്ന് സെക്രട്ടേറിയേറിനു മുന്നിൽ നിരാഹാര സമരം ഇരിക്കുന്ന കാര്യം അങ്ങ് അറിഞ്ഞു കാണുമോ ആവോ.അനുപമ തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് അങ്ങയുടെ പാർട്ടിയിലെ പല പ്രമുഖരെയും സമീപിച്ചിട്ടുള്ള കാര്യം അങ്ങേക്ക് അറിവുള്ളതാണോ ?ഈ വിഷയം അറിഞ്ഞിട്ട് അങ്ങ് പുലർത്തുന്ന മൗനം എന്തുകൊണ്ടാണ് ?ആരെയാണ് അങ്ങ് പേടിക്കുന്നത്.

പൊലീസ് ഈ വിഷയത്തിൽ കേസെടുക്കാത്തതിനു പിന്നിൽ അങ്ങയുടെ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ ?നിങ്ങൾ പുലർത്തുന്ന കുറ്റകരമായ മൗനത്തിൽ നിന്ന് എന്താണ് ഞങ്ങൾ മനസിലാക്കേണ്ടത് ?മനസാക്ഷി മരവിച്ചിട്ടില്ലങ്കിൽ മിസ്റ്റർ പ്രശാന്ത്, താങ്കൾ പോകണം അനുപമയുടെ അടുത്തേക്ക് , നിരാഹാരം ഇരിക്കുന്ന സെക്രട്ടേറിയേറ്റ് നടയിൽ ചെല്ലണം.

ആ കുട്ടിയുടെ വിഷയം പരിഹരിക്കാൻ മുന്നിട്ടിറങ്ങണം. അതിന് നട്ടെല്ലുണ്ടോ സഖാവ് പ്രശാന്തിന്?

അജിത്തിന്റെ ആദ്യഭാര്യ നസിയ രംഗത്തെത്തിയയോടെ വിഷയത്തിൽ പുതിയ മാനം കൈവന്നിരിക്കുകയാണ്.അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്തുകൊടുത്തതെന്ന് അജിത്തിന്റെ ആദ്യ ഭാര്യ വെളിപ്പെടുത്തുമ്പോൾ പേരൂർക്കട സംഭവത്തിൽ കൂടുതൽ പേർ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് വ്യക്തമാകുന്നു. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും ആദ്യ ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു. തന്റെ വിവാഹ മോചനത്തിന് പിന്നിൽ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ ആരോപിച്ചിട്ടുണ്ട്.

അജിത്തും ആദ്യ ഭാര്യയും തമ്മിലെ വിവാഹ മോചന ഹർജിയിലെ നടപടിക്രമങ്ങൾ നടക്കുമ്പോഴാകണം ഈ ഒപ്പിടലും നടന്നിട്ടുണ്ടാവുക. നെയ്യാർമെഡിസിറ്റിയിൽ കുട്ടിയുടെ അച്ഛന്റെ പേരു പോലും മാറ്റി കാണിച്ചാണ് കുട്ടിയെ ദത്തിന് വേണ്ടി തയ്യാറാക്കിയത്. ഈ ഗൂഢാലോചനയെല്ലാം മാധ്യമങ്ങൾ തെളിവ് സഹിതം പൊളിച്ചു. ഇതിനിടെ അജിത്തിന്റെ ആദ്യ ഭാര്യയുടെ ജീവിതം നശിപ്പിച്ചത് ആരും കാണുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വെളിപ്പെടുത്തകയും ചെയ്തു. പിന്നാലെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ സിപിഎമ്മുകാരി കൂടിയായ അജിത്തിന്റെ ആദ്യ ഭാര്യ എത്തുന്നത്. ഇതോടെ സംഭവത്തിലെ ദുരൂഹതകളും കൂടുകയാണ്.

തന്നെ കുട്ടിയെക്കിട്ടണമെന്നാവശ്യപ്പെട്ട് അനുപമ നിരാഹാരം ആരംഭിച്ചതിന് പിന്നാലെയാണ് നസ്ിയ ആരോപണവുമായി രംഗത്ത് വന്നത്.