അയോവ: ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസ്സിൽ ജനിതകമാറ്റം സംഭവിച്ച മാരക ഇന്ത്യൻ വൈറസുകൾ അമേരിക്കയിലെ അയോവ, ടെന്നസ്സി സംസ്ഥാനങ്ങളിൽ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ മെയ് 4 ന് പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു .

മൂന്നാമതുകൊറോണ വൈറസ് വേരിയന്റ് ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയത് തന്നെയാണ് അമേരിക്കൻ സംസ്ഥാനങ്ങളിലും കണ്ടെത്തിയിരിക്കുന്നത് SARS-COV-2B.1.6.7 പുതിയ രണ്ടു വൈറസുകൾക്ക് നൽകിയിരിക്കുന്ന പേരുകൾ .

ഈ വൈറസിന്റെ വ്യാപനം എങ്ങെനെയായിരിക്കും എന്നതിന് ഇത് വരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അമേരിക്കൻ ഗവൺമെന്റ് ഈയിടെ സൗത്ത് എഷ്യൻ രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണ മുന്നറിയിപ്പ് ഇതുമായി ബന്ധമില്ലെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക്ക് ഹെൽത്ത് അധികൃതർ വിശദീകരിച്ചു .

ഇന്ത്യയിൽ അതിവേഗം വൈറസ് വ്യാപിക്കുകയാണെന്നും 20 മില്യണിലധികം പോസിറ്റീവ് കേസ്സുകൾ സ്ഥിരീകരിക്കപ്പെട്ടതായും 220,000 പേർക്ക് മരണം സംഭവിച്ചതായും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അറിയിപ്പിൽ പറയുന്നു .

സൗത്ത് ഈസ്റ് അയോവ,യിലെ ജഫർസ്സൻ കൗണ്ടിയിലെ രണ്ടു പ്രായപൂർത്തിയായവരിൽ ഈ ജനിതമാറ്റം സംഭവിച്ച വൈറസുകൾ കണ്ടെത്തിയതായിട്ടാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിവരം .

അയോവ,യിലും ടെന്നിസ്സിയിലും വൈറസ് പരിശോധന വീണ്ടും ഊർജിതപ്പെടുത്തിയിട്ടുണ്ട് . വാക്സിനേഷൻ എത്രയും പെട്ടെന്ന് സ്വീകരിക്കുന്നതിലൂടെ വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി .