മുബൈ: പശ്ചിമ ബംഗാളിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശിവസേന. പാർട്ടി മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത യോഗത്തിൽ ബം​ഗാളിലും ശക്തി തെളിയിക്കാൻ പാർട്ടി മത്സരിക്കണമെന്ന് തീരുമാനിച്ചത്. തങ്ങൾ എത്രയും വേഗം കൊൽക്കത്തയിലേക്ക് എത്തും എന്ന് പാർട്ടി വക്താവ് സഞ്ജയ് റാവത്ത് ട്വിറ്ററിൽ കുറിച്ചു.

നേരത്തെ, ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലും ശിവസേന മത്സരിച്ചിരുന്നു. നിലവിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുന്നിലാണ്. ഇടത്-കോൺഗ്രസ് സഖ്യം സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. ബിഹാറിൽ അട്ടിമറി വിജയം നേടിയ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും ബംഗാളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.