തിരുവനന്തപുരം - മാർത്തോമ സഭാ മുൻ അദ്ധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മൈത്രോപ്പൊലീത്തായുടെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. നർമത്തിൽ ചാലിച്ച് സാമൂഹ്യ വിഷയങ്ങളെ മൂർച്ചയോടെ വിശകലനം ചെയ്തിരുന്ന പുരോഹിതനായിരുന്നു അദ്ദേഹം. ഏതെങ്കിലും സങ്കുചിത രീതിയിൽ ഒരുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ഇടപെടലുകൾ. മതസൗഹാർദ്ദത്തിന് വിള്ളലുകൾ വീണുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടം തന്നെയാണ്.

അദ്ദേഹത്തിന്റെ വിയോഗത്തിൽ വെൽഫെയർ പാർട്ടി അനുശോചനം രോഖപ്പെടുത്തുന്നു. മാർത്തോമ സഭാ വിശ്വാസികളുടെയും അദ്ദേഹത്തിന്റെ കുടുംബാംങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.