പാലക്കാട് ജില്ലയിലെ തേങ്കുറുശ്ശിയിൽ അനീഷിനെ ദുരഭിമാനത്തിന്റെ പേരിൽ കൊന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.അനീഷിന്റെ ഭാര്യ ഹരിതയുടെ മൊഴിയിൽ എത്ര ക്രൂരമായാണ് കൊല നടത്തിയതെന്ന് ബോധ്യമാവുന്നു.

കേരളീയ സമൂഹത്തിൽ വേരുറപ്പിച്ച ജാതി മേധാവിത്വത്തിന്റയും ദുരഭിമാനത്തിന്റെയും നേർ ചിത്രമാണ് വീണ്ടും തെളിയുന്നത്.പൊലീസിനോട് പരാതി പെട്ടിട്ടും അവർക്ക് വേണ്ട സംരക്ഷണം ലഭിച്ചില്ല എന്നത് ദൗർഭാഗ്യകരമാണ്.പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചാൽ മാത്രമേ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ കഴിയുകയുള്ളൂ എന്നും അനീഷിന്റെ ഭാര്യ ഹരിതക്ക് നീതി ലഭിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.