ലണ്ടൻ: അമേരിക്കയിലേയും ചൈനയിലേയും സിംഗപ്പൂരിലേയും ശാസ്ത്രജ്ഞന്മാർ ചേർന്ന് ഒരു പുതിയ വൈറസിനെ നിർമ്മിക്കുവാനുള്ള പദ്ധതി തയ്യാറാക്കി സമർപ്പിച്ചിരുന്നതായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. അന്താരാഷ്ട്ര തലത്തിൽ ശാസ്ത്രജ്ഞർ ചേർന്ന് സമാനമായ വകഭേദങ്ങളുടെ ജനിതകഘടന മിശ്രണം ചെയ്ത് ഒരു പുതിയ വൈറസിന് രൂപം കൊടുക്കാനായിരുന്നു പദ്ധതി. യു എസ് ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രൊജക്ട്സ് ഏജൻസിയിലായിരുന്നു ഈ പദ്ധതി സമർപ്പിച്ചത്. 2018-ൽ ഇതിന്റെ അംഗീകാരത്തിനായി സമർപ്പിച്ച അപേക്ഷയാണ് ഇപ്പോൾ ചോർന്നിരിക്കുന്നത്.

സമാനമായതും പരസ്പരംഏറെ ബന്ധപ്പെട്ടിരിക്കുന്നതുമായ വകഭേദങ്ങളുടെ ആർ എൻ എ ഡാറ്റ സ്വരൂപിക്കുകയും പൂർണ്ണ ദൈർഘ്യത്തിൽ ജിനോമുകളെ താരതമ്യംചെയ്യുകയും അതുപോലെ അനന്യ സാധാരണമായ സിംഗിൾ ന്യുക്ലിയോടൈഡ് പോളിമോർഫിസത്തിനായി അന്വേഷണം നടത്തുകയുമായിരുന്നു പദ്ധതിയുടെ ഉള്ളടക്കം. പിന്നീട് അനുയൊജ്യമായ ജിനോമുകൾ കൃത്രിമ മാർഗ്ഗം വഴി വികസിപ്പിച്ചെടുക്കും. ഇങ്ങനെ നിർമ്മിച്ചാൽ ലോകത്തിൽ പൂർവ്വികരില്ലാത്ത ഒരു പുതിയ വൈറസ് ജന്മം എടുക്കും എന്നാണ് ലോകാരോഗ്യ സംഘടനയിലെ ഒരു വിദഗ്ദൻ പറഞ്ഞത്.

സാർസ് കോവ്-2 വൈറസിനോട് സമാനതകൾ പുലർത്തുന്ന മറ്റൊരു വൈറസിനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് തന്നെ ഈ പരീക്ഷണം നടന്നു എന്ന സംശയത്തിന് ബലം നൽകുന്നതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിദഗ്ദൻ പറയുന്നു. കോവിഡ് വൈറസുമായി ഏതെങ്കിലും വിധത്തിൽ സമാനതകൾ പുലർത്തുന്നത് കഴിഞ്ഞ മാസം ലാവോസിൽ കണ്ടെത്തിയ ബനാൽ-52 എന്ന വകഭേദമാണ്. ഇതിനു തന്നെ കോവിഡ്-19 വൈറസിന്റെ ജിനോമുമായി 96.8 ശതമാനം സമാനതകൾ മാത്രമാണുള്ളത്.

99.98 ശതമാനമെങ്കിലും സമാനതകൾ ഉണ്ടെങ്കിൽ മാത്രമാണ് ഒരു വൈറസ് മറ്റൊന്നിന്റെ പൂർവ്വികനായിരുന്നു എന്ന്പറായാൻ കഴിയുക. കോവിഡിനു കാരണമായ സാർസ് കോവ്-2 വൈറസിന് അത്തരത്തിലൊരു പൂർവ്വികനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തേ പ്രസ്താവിച്ച പദ്ധതിയുടെ ഉദ്ദേശം തന്നെ ഇത്തരത്തിൽ നൂറു ശതമാനം ഒരു പുതിയ വൈറസിനെ നിർമ്മിക്കലായിരുന്നു എന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ദൻ ചൂണ്ടിക്കാണിക്കുന്നു. കമ്പ്യുട്ടർ സ്വീകെൻസിംഗിൽ നിന്നും വൈറൽ ജ്നിനോം കൃത്രിമമായി സൃഷ്ടിച്ചെടുക്കും. അതോടെ പ്രകൃതിയിൽ ഇതുവരെ നിലനിന്നിട്ടില്ലാത്ത ഒരു വൈറസ് ജിനോം ജന്മമെടുക്കും. എന്നാൽ ഇത് തീർത്തും ഒരു സ്വാഭാവിക വൈറസായി മാത്രമേ തോന്നുകയുമുള്ളു.

ഈ പദ്ധതിക്കുള്ള അപേക്ഷ പക്ഷെ നിരസിക്കപ്പെടുകയായിരുന്നു, 18 മാസങ്ങൾക്ക് ശേഷം വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റിയുട്ടിൽ സൂക്ഷിച്ചിരുന്ന വൈറൽ സ്ട്രെയിൻസ് ഡാറ്റാബേസ് അവിടെനിന്നും നീക്കം ചെയ്തു. ശാസ്ത്രജ്ഞർ ഏത് പ്രൊജക്ടിലാണ് പ്രവർത്തിച്ചിരുന്നത് എന്ന് ആരും മനസ്സിലാക്കാതെ ഇരിക്കാനായിരുന്നു ഈ മുങ്കരുതൽ. ഡസാക്ക് എക്കോ ഹെൽത്ത് അലയൻസ്, വുഹാൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജി, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന, സിംഗപ്പൂരിലെ ഡ്യുക്ക് എൻ യു എസ് എന്നിവർക്ക് വേണ്ടി ബ്രിട്ടീഷ് സുവോളജിസ്റ്റായപീറ്റർ ഡസാക്കായിരുന്നു ഈ പദ്ധതിക്കായി അപേക്ഷ സമർപ്പിച്ചതെന്ന് ടെലെഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

എല്ലാത്തരം കൊറോണ വൈറസുകൾക്കും എതിരായ വാക്സിൻ നിർമ്മിക്കുക എന്നതായിരുന്നു ഈ പരീക്ഷണത്തിന്റെ പ്രധാന ഉദ്ദേശ്യം. സമാനമായ ഒരു പദ്ധതിക്ക് അമേരിക്കയും ധനസഹായം നൽകിയിരുന്നതായി കഴിഞ്ഞമാസം വെളിപ്പെട്ടിരുന്നു. ഈ പരീക്ഷണത്തിനിടയിൽ, അതിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് വൈറസ് ബാധ ഉണ്ടാകാനും അവരിൽ നിന്ന് അത് പുറത്തേക്ക് വ്യാപിക്കുവാനുമുള്ള സാധ്യത എക്കോ ഹെൽത്ത് അലയൻസ് അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ പരീക്ഷണത്തിനായി വുഹാൻ ലാബിൽ ശേഖരിച്ചിരുന്ന ഒരു കൊറോണ വൈറസിൽ നിന്നുള്ള ഒരു സ്പൈക്ക് ജീൻ ഉപയോഗിച്ച് മറ്റൊരു വൈറസിന്റെ ജനിതക ഘടകങ്ങൾ ചേർത്ത് നിർമ്മിച്ചതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.