ലക്‌നോ: ഉത്തർപ്രദേശിൽ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി. ലക്കിൻപുരിലാണ് സംഭവം. കരിമ്പ് പാടത്തുനിന്നാണ് ശനിയാഴ്ച മൃതദേഹം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുകയും നാക്ക് മുറിച്ച് മാറ്റുകയും ചെയ്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ക്രൂരബലാത്സംഗത്തിന് ശേഷം ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്.

പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും നാവ് മുറിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയതെന്നും പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.അറസ്റ്റ് ചെയ്യപ്പെട്ടതിൽ ഒരാളുടെ കരിമ്പ് തോട്ടത്തിൽ നിന്നുമാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ച പൊലീസ് ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് പെൺകുട്ടിയെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കരിമ്പ് തോട്ടത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ ഹാപുരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് നടക്കുന്ന പുതിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

സംഭവത്തെ അപലപിച്ച് യുപി മുൻ മുഖ്യമന്ത്രി മായാവതിയും രംഗത്തെത്തി. കഴിഞ്ഞയാഴ്ച യുപിയിലെ ഹാപുരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.