തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ കേരളത്തിൽ കനത്ത മഴ. ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയിലുയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. മലപ്പുറം വയനാട് കാസർഗോഡ് ഒഴികെ 11 ജില്ലാകളിൽ യെലോ അലട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്തനംതിട്ടയിൽ നദികളിൽ ജലനിരപ്പ് ഉയർന്നു.

കോട്ടയത്ത് ഇന്നലെ രാത്രി 8.30 ഓടെയുണ്ടായ ശക്തമായ കാറ്റിൽ തിരുവാതുക്കൽ മേഖലയിൽ കനത്ത നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. വൈദ്യൂതി ബന്ധവും തകരാറിലായി. കഞ്ഞിക്കുഴി, കാഞ്ഞിരപ്പള്ളി മേഖലയിൽ കനത്ത മഴ തുടരുകയാണ്. മണിമലയാറ്റിൽ അടക്കം ജലനിരപ്പ് ഉയരുന്നുണ്ട്.

പത്തനംതിട്ടയിൽ നദികളിൽ ജലനിരപ്പ് ഉയരുന്നു. മലയോര മേഖലയിലാണ് മഴ തുടരുന്നത്. കോസ്വേകളിൽ ജലനിരപ്പ് ഉയർന്നു. ഉരുൾപൊട്ടിയതായി സംശയിക്കുന്നു. പമ്പ, അച്ചൻകോവിൽ നദികളിലും വെള്ളംപൊങ്ങി. കരിമ്പന്മൂഴി ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ കോളനികൾ ഒറ്റപ്പെട്ടു.

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.