ലഖ്നൗ: മലബാർ കലാപം ജിഹാദികൾ ഹിന്ദുക്കൾക്ക് നേരെ നടത്തിയ ആസൂത്രിക വംശഹത്യയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലബാർ കലാപത്തെ പറ്റി ആർഎസ്എസ് മാസികയായ പാഞ്ചജന്യ സംഘടിപ്പിച്ച സംവാദത്തിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.

'ജിഹാദി ചിന്തകളിൽ നിന്ന് മുഴുവൻ മനുഷ്യരാശിയെയും എങ്ങനെ മോചിപ്പിക്കാമെന്നും മലബാർ വംശഹത്യ ഇനി ആവർത്തിക്കാതിരിക്കാനുള്ള അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്നും ചിന്തിക്കേണ്ടതുണ്ട' ആദിത്യനാഥ് പറഞ്ഞു.

'നമ്മുടെ ചരിത്രം ശരിയായ ദിശയിൽ മനസ്സിലാക്കേണ്ടതുണ്ട്. ചരിത്രം അറിയാത്ത രാജ്യത്തിന് അതിന്റെ അതിർത്തികൾ സംരക്ഷിക്കാൻ കഴിയില്ല'-ആദിത്യനാഥ് കൂട്ടിച്ചേർത്തു.

'നൂറുവർഷം മുൻപ് കേരളത്തിലെ ജിഹാദികൾ ആയിരക്കണക്കിന് ഹിന്ദുക്കളെ ഇല്ലാതാക്കി. ആസൂത്രിതമായ ഈ വംശഹത്യ ദിവസങ്ങൾ നീണ്ടുനിന്നു. പതിനായിരക്കണക്കിന് ഹിന്ദുക്കൾ കൊല്ലപ്പെട്ടെന്നാണ് ചില കണക്കുകൾ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും അപമാനിക്കപ്പെട്ടു. ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു. ഹിന്ദുക്കൾ മതപരിവർത്തനത്തിന് വിസ്സമിതിച്ചതുകൊണ്ടാണ് ഇത് നടന്നത്' യോഗി ആദിത്യനാഥ് പറഞ്ഞു.

ഭൂവുടമകൾക്ക് എതിരെയുള്ള പോരാട്ടമെന്നാണ് ചിലർ പറയുന്നത്. ഭൂവുടുമകൾക്ക് മാത്രം എതിരായുള്ള കലാപമായിരുന്നെങ്കിൽ എന്തിനാണ് നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയത്? ഇടതുപക്ഷക്കാരും കപട മതേതരവാദികളും ചേർന്നെഴുതിയ ചരിത്രം എപ്പോഴും പ്രീണനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ആദിത്യനാഥ് പറഞ്ഞു.