കാസർകോട് :കാസർകോട് തളങ്കര റെയിൽവേ പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാർ സാഹസികമായി രക്ഷപെടുത്തി. റെയിൽവെ നടപ്പാലത്തിലൂടെ നടന്നുപോകുകയായിരുന്ന യുവാവാണ് പാലത്തിന്റെ ചുവട്ടിൽ നിന്നും രക്ഷിക്കണേ എന്ന നിലവിളി ആദ്യം കേട്ടത്. തുടർന്ന് യുവാവ് കിഴൂരിലെ സുഹൃത്തുക്കളെ വിവരമറിയിക്കുകയും സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിന് വേണ്ടി ഇവർ നീങ്ങുന്നതോടൊപ്പം തളങ്കരയിലെ യുവാക്കൾക്ക് ഉടൻ വിവരം കൈമാറുകയും ചെയ്തിരുന്നു.

പിന്നീട് ഇവർ ഒരുമിച്ച് നിലവിളി ശബ്ദം കേട്ട സ്ഥലത്തത്തുകയും പാറയിൽ അള്ളി പിടിച്ച നിലയിൽ യുവാവിനെ കണ്ടത്തുകയുമായിരുന്നു . കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ കാരണം പുഴയിൽ അടിയൊഴുക്ക് ശക്തമായതും കോവിഡ് ഭയവും അവഗണിച്ചാണ് യുവാക്കൾ രക്ഷാപ്രവർത്തനത്തിൽ ഇറങ്ങിയത്. അമ്മങ്കോട് സ്വദേശിയായ 26 വയസുള്ള യുവാവ് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ഇന്ന് രാവിലെ 11 .മണിയോടെ കൂടി തളങ്കര കടവത്ത് റെയിൽവേ പാലത്തിലേക്ക് എത്തിയത്.

തന്നെ കുറിച്ചുള്ളു പൂർണ വിവരങ്ങൾ യുവാവ് തന്റെ മുണ്ടിൽ പെന്നിൽ എഴുതിവച്ചിരുന്നു. നളന്ദ കോളജിലാണ് പഠിച്ചതെന്നും ഡിഗ്രി പൂർത്തിയാക്കിയെന്നും ജോലി ലഭിക്കാത്തത് കാരണമാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും മുണ്ടിൽ രേഖപെടുത്തിയിരുന്നു . ബോഡി കണ്ടത്തുകയാണെങ്കിൽ എവിടെ എത്തിക്കണമെന്നും കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെന്നും പണം കണ്ടത്താൻ തെറ്റായ മാർഗങ്ങൾ സീകരിക്കാൻ കഴിയില്ലെന്നും പ്രതിസന്ധി തരണം ചെയ്യാൻ തനിക്ക് സാധിക്കാത്തതുകൊണ്ടാണ് ജീവിതം അവസാനിപ്പിക്കാൻ തിരുമാനിച്ചതെന്നും ധരിച്ചിരുന്ന മുണ്ടിൽ എഴുതിയിട്ടുണ്ട്. സംഭവസ്ഥലത്തു എത്തിയ കാസർകോട് പൊലീസ് യുവാവിനെ ആശ്വാസവാക്കുകൾ നൽകി സമാധാനപ്പെടുത്തി വീട്ടുകാർക്ക് കൈമാറി.

തളങ്കര സ്വാദിശകളായ ഷാജഹാൻ ,നിഷ്ഫ , സി പി ഷാറൂഖ് ,ഹമീദ് സായിക ചളിയങ്കോട് സ്വാദിശകളായ ഹനീഫ ,മുനീർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത് .

നിയമപരമായ മുന്നറിയിപ്പും അഭ്യർത്ഥനയും..

ആത്മഹത്യ ഒന്നിനും പരിഹാരമാകില്ല മാത്രമല്ല കുറ്റകൃത്യവുമാണ്. മനസ്സ് തുറന്ന് സംസാരിച്ചാൽ തീർക്കാവുന്ന അല്ലെങ്കിൽ തീരാവുന്ന പ്രശ്‌നങ്ങൾ മാത്രമേ നമുക്കുചുറ്റും ഉള്ളൂ. വിഷമങ്ങൾ പരസ്പരം പങ്കിടുക മനസ്സു തുറന്നു ചിരിക്കുക.