ബെംഗളൂരു: ലോക്ഡൗൺ കാരണം ബാർബർഷോപ്പുകൾ തുറക്കാത്തതിനാൽ വീടുകളിലെത്തി മുടിവെട്ടുന്ന ബാർബർമാരോട് മുടിവെട്ടാൻ ആവശ്യപ്പെട്ടതിന് ദളിത് യുവാക്കളെ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്തതായ് പരാതി.കർണ്ണാടകയിലെ കൊപ്പാൾ യെൽബുർഗ ഹൊസള്ളി ഗ്രാമത്തിലാണ് സംഭവം.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാക്കൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.സംഭവം വിവാദമായതിനെത്തുടർന്ന് 2 ബാർബർ ഉൾപ്പെടെ 17 പേർക്കെതിരെ കേസെടുത്തു. 7 പേരെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർ ഒളിവിലാണ്.വിഷം കഴിച്ച ദലിത് സഹോദരന്മാർ ആശുപത്രിയിൽ.