തിരുവനന്തപുരം: സർക്കാർ വകുപ്പിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ ഒരാഴ്ചക്കകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി മൃഗശാല വകുപ്പ്. ഒരു വകുപ്പിൽ 5 ശതമാനം മാത്രം ആശ്രിത നിയമനം അനുവദിക്കുമ്പോൾ 7 എൽഡി ക്ലർക്ക് ഉൽപ്പെടെ യുഡിക്ലർക്ക് സൂപ്രണ്ട് തസ്‌കികളിൽ 100 ശതമാനം ആശ്രിത നിയമനമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ കീപ്പർ തസ്തികയിൽ സ്ഥിരം നിയമനത്തിന് പകരം ബന്ധുക്കളെ തിരുകി കയറ്റുന്നതായും ആക്ഷേപമുണ്ട്.

മൃഗശാലയിലെ കീപ്പർ തസ്തികയിലേക്കുള്ള നിയമനം എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴിയാണ്. യോഗ്യത മൃഗശാലയിൽ കീപ്പറായുള്ള രണ്ട് വർഷത്തെ പ്രവർത്തി പരിചയവും, അർഹതയുള്ളവർക്ക് എക്‌സപീരിയൻസ് സർട്ടിഫിക്കറ്റ് നൽകാതെ ഡയറക്ടറേറ്റിൽ ജോലി ഉള്ള ജീവനക്കാരുടെ ബന്ധുക്കൾളെ താൽക്കാലികമായി കയറ്റി എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകി സ്ഥിരപ്പെടുത്തുതയാണ് പതിവ്.

ഇത്തരത്തിൽ കഴിഞ്ഞ വർഷവും ഒരു ഉദ്യോഗസ്ഥയുടെ സഹോദരനെ ജോലിക്ക് നിയമിച്ചു. അടുത്ത ഒരു ജെഎസിന്റെ സഹോദരൻ ശരത്തിനെ സ്ഥിര ജോലിക്ക് കയറ്റാനുള്ള ഇന്റർവ്യൂ ഈ മാസം 28 ന് തൃശ്ശൂർ മൃഗശാലിൽ വെച്ച് നടക്കുമെന്നാണ് അറിയുന്നത്. ശരത്തിനേക്കാൽ എക്‌സപീയൻസ് ഉള്ള പലർക്കും സർട്ടിഫിക്കറ്റ് നൽകാതെയാണ് ഈ ബന്ധു നിയമത്തിന് വേണ്ടി അണിയറ നീക്കം നടക്കുന്നതെന്നാണ് വിവരം.

ഒരു കുടംബത്തിലെ തന്നെ മൂന്ന് പേർ അനധികൃതമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഭാര്യയും , ഭർത്താവും ഓഫീസിലും സഹോദരൻ കീപ്പറായും ഉൾപ്പെടെയാണ് നിയമനങ്ങൾ . എൽഡി ക്ലർക്ക് പരീക്ഷയിലെ റാങ്ക് കാരെ പരിഗണിക്കാതെ കോടതി വിധിയെപ്പോലും കാറ്റിൽ പറത്തി ആശ്രിത നിയമനം നടത്തുകയും ബന്ധുക്കളെ തിരുകി കയറ്റുകയും ചെയ്യുന്നതായാണ് ആക്ഷേപം.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രിസഭാ യോഗം നിർദ്ദേശം നൽകിയിരുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകി. പിൻവാതിൽ നിയമനങ്ങളുടെയും സ്ഥിരപ്പെടുത്തലിന്റെയും പേരിൽ സർക്കാറിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നപ്പോഴാണ് നടപടി അടക്കം മന്ത്രിസഭാ യോഗം നിർദ്ദേശിച്ചത്. എന്നാൽ ഇപ്പോഴും മൃഗശാല അടക്കം ഒട്ടേറെ വകുപ്പുകളിൽ ബന്ധു നിയമനം നടക്കുന്നതായാണ് വിവരം